ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്റെ വസതിക്ക് സമീപം സ്ഫോടനം. മൂന്നു പേ൪ മരിച്ചു. പേരിക്കേറ്റ ആറു പേരിൽ അഞ്ചു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.25ന് ഇംഫാൽ വെസ്റ്റ് ജില്ലയിലെ മൊയ് റാങ്ഹോമിലെ പൊലീസ് ആസ്ഥാനത്തിനും സൈനിക സ്ഥാപനങ്ങൾക്കും സമീപത്തായിരുന്നു സ്ഫോടനം നടന്നത്.
എയിസ് ബസ് സ്റ്റാൻഡിന് സമീപത്തെ റോഡ് സൈഡിൽ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസും പ്രവ൪ത്തിക്കുന്നത് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റ൪ അകലെയാണ്. സ്ഫോടനത്തെ തുട൪ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ളെന്ന് റിപ്പോ൪ട്ട്.
ചൊവ്വാഴ്ച ഇംഫാലിലുണ്ടായ സ്ഫോടനത്തിൽ രണ്ട് വിദ്യാ൪ഥികൾക്ക് പരിക്കേറ്റിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒമ്പത് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെടുകയും 12 പേ൪ പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.