പാറപ്പൊടിയും എണ്ണയും കലർന്ന് ഒഴുകുന്ന പൈങ്ങന തോട്
മുണ്ടക്കയം: 31ാം മൈൽ മൈലത്തടിക്കൽ പാലത്തിന് സമീപം സ്വകാര്യ വ്യക്തി കുഴൽ കിണർ നിർമിച്ചതിനെ തുടർന്നുള്ള മലിനജലം പൈങ്ങന തോട്ടിലേക്ക് ഒഴുക്കി.
പാറപ്പൊടിയും ഓയിലും കലർന്ന വെള്ളം പൈങ്ങന തോട്ടിലേക്ക് ഒഴുകിയതോടെ തോടിന്റെ അര കിലോമീറ്റർ ദൂരത്തെ ജലം പൂർണമായി മലിനമായി.
ഇതിന് സമീപത്താണ് നൂറുകണക്കിന് കുടുംബങ്ങൾ കുടിക്കുന്നതിനും മറ്റ് വീട് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ കിണർ സ്ഥിതി ചെയ്യുന്നത്. തോട് മലിനമായതോടെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. 31ാം മൈൽ മുതൽ പൈങ്ങന വരെയുള്ള തോടിന്റെ വശത്തെ നിരവധി കുടുംബങ്ങൾ കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഈ ജലമാണ് ഉപയോഗിക്കുന്നത്.
മലിന ജലം തോട്ടിലേക്ക് ഒഴുക്കിയതോടെ ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാകുമോ എന്ന ആശങ്കയും ഉണ്ട്. മുണ്ടക്കയം പൊലീസിലും പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പ്രദേശവാസികൾ പരാതി അറിയിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികാരികളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.