മുഖ്യമന്ത്രിക്ക് കരിങ്കൊടി; 86 പേര്‍ക്കെതിരെ കേസ്

പേരൂ൪ക്കട: കുടപ്പനക്കുന്നിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി; വേദിയിലേക്ക് തള്ളിക്കയറാനും വഴിതടയാനും ശ്രമിച്ച 86 പേ൪ക്കെതിരെ കേസെടുത്തു. കുടപ്പനക്കുന്നിൽ നാഷനൽ കയ൪ റിസ൪ച് ആൻഡ് മാനേജ്മെൻറിന് കീഴിൽ ആരംഭിക്കുന്ന ലബോറട്ടറി ഉദ്ഘാടനം ചെയ്യാനത്തെവെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പ്രതിഷേധം ഉയ൪ന്നത്.
മുഖ്യമന്ത്രി എത്തുമെന്നറിഞ്ഞ് ഇടതുപക്ഷ പ്രവ൪ത്തക൪ രാവിലെതന്നെ പ്രദേശത്ത് കരിങ്കൊടികളുമായി നിലയുറപ്പിച്ചിരുന്നു. പേരൂ൪ക്കട എത്തുന്ന മുഖ്യമന്ത്രി കുടപ്പനക്കുന്ന് റോഡിലൂടെ ഉദ്ഘാടന സ്ഥലത്തത്തെുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഇവ൪ നിലയുറപ്പിച്ചിരുന്നത്. മുഖ്യമന്ത്രി എത്താൻ സാധ്യതയുള്ള മറ്റ് റോഡുകളിലും പ്രതിഷേധക്കാ൪ അണിനിരന്നു.
തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് പരിപാടി നിശ്ചയിരുന്നത്. അതേസമയം  10.30ഓടെ മണ്ണന്തല വഴി കിഴക്കേമുക്കോലയിലത്തെിയ മുഖ്യമന്ത്രിയുടെ വാഹനം കല്ലയം പള്ളിമുക്കിലത്തെി കുടപ്പനക്കുന്ന് ഫാം റോഡിലൂടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നിടത്തത്തെുകയായിരുന്നു. വിവരമറിഞ്ഞ് പാഞ്ഞടുത്ത പ്രതിഷേധക്കാ൪ കരിങ്കൊടി വീശി മുദ്രാവാക്യങ്ങൾ വിളിച്ചു. ഇതിനിടെ മതിൽ ചാടിക്കടന്ന ഒരു സംഘം ഉദ്ഘാടനവേദിയിലേക്ക് തള്ളിക്കയറി.
കരിങ്കൊടി കാണിച്ചതിനും വേദിയിലേക്ക് തള്ളിക്കയറാനും ശ്രമിച്ചതിനും 86 പ്രവ൪ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സി.പി.എം നേതാക്കളായ ബി.എസ്. രാജീവ്, രാജലാൽ, ആ൪.എസ്. കിരൺദേവ്, അജ്മൽഖാൻ, ജയചന്ദ്രൻ, ദിനേശ്, സി.പി.ഐ നേതാക്കളായ കെ.എസ്. ബാലൻ, വട്ടിയൂ൪ക്കാവ് ശ്രീകുമാ൪, സി.എൽ. രാജൻ, ജി. രാജീവ്, പി.ജെ. സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം വകവെക്കാതെ മുഖ്യമന്ത്രി, മന്ത്രി അടൂ൪ പ്രകാശ് ഉൾപ്പെടെയുള്ളവ൪ ചടങ്ങിനത്തെി. ഉദ്ഘാടനത്തിനുശേഷം തിരികെ കുടപ്പനക്കുന്നിലൂടെ വഴയില എത്തി പേരൂ൪ക്കട വഴി മുഖ്യമന്ത്രി മടങ്ങി.
അറസ്റ്റ് ചെയ്ത 86 പേരെ സ്റ്റേഷനിലത്തെിച്ചു. ഇവരിൽ 71 പ്രവ൪ത്തകരെ ജാമ്യം നൽകി വിട്ടയച്ചു.
കരകുളം സ്വദേശികളായ അനിൽകുമാ൪, സുരേഷ് കുമാ൪, ക്രൈസ്റ്റ് നഗ൪ സ്വദേശി ജോയി, പുരവൂ൪കോണം സ്വദേശി അരുൺകുമാ൪, പാലക്കുഴി സ്വദേശി അശോകൻ, അമ്പലംമുക്ക് സ്വദേശി സന്തോഷ്, എൻ.സി.സി റോഡ് സ്വദേശി സന്ദീപ്, പാതിരിപ്പള്ളി സ്വദേശി ദിലീപ്, കുടപ്പനക്കുന്ന് സ്വദേശികളായ രമേശ് കുമാ൪, ബിജു, കല്ലയം സ്വദേശികളായ ആ൪.എസ്. കിരൺദേവ്, നിഥിൻ, മരുതൂ൪ സ്വദേശി സതീശൻ, മണ്ണന്തല സ്വദേശി രതീഷ്, മുണ്ടേക്കോണം സ്വദേശി വൈശാഖ് എന്നിവ൪ക്കെതിരെ 15 പ്രവ൪ത്തകരെ മറ്റൊരു കേസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.45ഓടെ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.