കോഴിക്കോട്: യു.ഡി.എഫ് നേതാക്കൾ പരസ്യമായ വിഴുപ്പലക്കൽ നി൪ത്തണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുതി൪ന്ന നേതാക്കളുടെ പരസ്യമായ വിമ൪ശങ്ങളും വിഴുപ്പലക്കലും മുന്നണിക്ക് ദോഷമേ ചെയ്യുകയുള്ളൂവെന്നും ഇത്തരം നടപടികൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾ പറയാനുള്ളത് പാ൪ട്ടിക്കുള്ളിൽ പറയണം. യു.ഡി.എഫിനെ സംബന്ധിക്കുന്ന കാര്യങ്ങളാണെങ്കിൽ അത് മുന്നണിയിൽ പറയണം. പരസ്യ വിമ൪ശങ്ങൾ മുന്നണിക്ക് ചേരുന്നതല്ല. ഇത് ഒരു കാരണവശാലും അംഗീകരിക്കാനും കഴിയില്ല. അതുകൊണ്ട് എല്ലാ നേതാക്കളും ഇത്തരം പരസ്യപ്രസ്താവനകൾ നി൪ത്തി സംയമനം പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.