യു.ഡി.എഫ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍
- പ്രവാസികള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. വര്‍ഷത്തിലൊരിക്കല്‍ പ്രവാസി സംഗമം സംഘടിപ്പിക്കും.
- അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യ സംരക്ഷണത്തിനും പദ്ധതി നടപ്പാക്കും.
- ഉന്നത വിജയം നേടുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും സ്കോളര്‍ഷിപ്പും നല്‍കും.
- തദ്ദേശ സ്ഥാപനങ്ങളില്‍ തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കുടുംബ പ്രശ്നങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളും പരിഹരിക്കാന്‍ അദാലത് നടത്തും.
- തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് സൗജന്യ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തും.
- സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി വീടുകളില്‍ എത്തിക്കാന്‍ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ ഡിജിറ്റല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
- വാര്‍ഡുതല ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വാര്‍ഡുതലങ്ങളില്‍ സേവാഗ്രാം പദ്ധതി നടപ്പാക്കും.
- കൃഷിയോഗ്യമായ മുഴുവന്‍ സ്ഥലങ്ങളിലും കൃഷിയിറക്കും. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി.
- വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തുന്നതിന് ജൈവ കാര്‍ഷിക ജനകീയ സമിതികള്‍ രൂപവത്കരിക്കും.
- കര്‍ഷക തൊഴിലാളി സേന രൂപവത്കരിക്കും.
- പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന അരിയും പച്ചക്കറിയും വിപണനം ചെയ്യാന്‍ പ്രത്യേക സംവിധാനം.
- ശാസ്ത്രീയ അറവുശാലകള്‍ സ്ഥാപിക്കും.
- ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മിനി വ്യവസായ എസ്റ്റേറ്റ്.
- കോമണ്‍ ഫെസിലിറ്റി സെന്‍ററുകളും വ്യവസായ ക്ളസ്റ്ററുകളും സ്ഥാപിക്കും.
- വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ പരമ്പരാഗത-ഗ്രാമ-കുടില്‍വ്യവസായ ഉല്‍പന്ന വിപണനത്തിന് സംവിധാനമൊരുക്കും.
- പരിസ്ഥിതി സംരക്ഷണത്തിന് ഗ്രാമസഭകള്‍ക്കും അയല്‍ സഭകള്‍ക്കും കൂടുതല്‍ അധികാരം നല്‍കും.
- സ്മാര്‍ട്ട് ക്ളാസ് മുറികളും സ്മാര്‍ട്ട് സ്കൂളുകളും സജ്ജീകരിക്കും.
- വിദ്യാലയങ്ങളെ ഹരിത കാമ്പസുകളാക്കും.
- ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്തും.
- തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ആംബുലന്‍സ് സര്‍വിസ്.
- ശാസ്ത്രീയമായ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും.
- ഖര-ദ്രവ്യ മാലിന്യ പ്ളാന്‍റുകള്‍ നിര്‍ബന്ധമാക്കും.
- ലക്ഷംവീടുകള്‍ ഒറ്റവീടുകളായി പുനരുദ്ധരിക്കും.
- ആരോരുമില്ലാത്ത വൃദ്ധരെ സംരക്ഷിക്കാന്‍ വൃദ്ധ സദനങ്ങള്‍ സ്ഥാപിക്കും.
- പട്ടികജാതി കോളനികളുടെ നവീകരണത്തിന് പ്രത്യേക പദ്ധതികള്‍.
- പാരമ്പര്യേതര ഊര്‍ജം വികസിപ്പിക്കാന്‍ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.