കണ്ണൂ൪: ഏതൊരു താരത്തിൻെറയും സ്വപ്നമായിരുന്നിരിക്കും മറഡോണക്കൊപ്പം പന്തുതട്ടുക എന്നത്. മറഡോണ മിന്നിത്തിളങ്ങിനിന്ന കാലത്ത് ഇന്ത്യയിൽ നിന്ന് അതിനാ൪ക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ, ബുധനാഴ്ച കണ്ണൂരിൽ ആ സ്വപ്നം സത്യമായി. ഏറെക്കാലം കാണാനായി കാത്തിരുന്നു ഇതിഹാസ താരത്തിനൊപ്പം പന്തുതട്ടിയത് കറുത്ത മുത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം. വിജയനാണ്. ബോൾ കാലിൽ നിശ്ചലമാക്കി നി൪ത്തിയും ഹെഡ് ചെയ്തുമെല്ലാം ഒരു മിനിറ്റോളം ഇരുവരും തക൪ത്തു കളിച്ചു.
പ്രത്യേക ക്ഷണിതാവായാണ് വിജയൻ എത്തിയത്. ക്ഷണിച്ചില്ലെങ്കിലും മറഡോണയെ കാണുമെന്നത് വേറെ കാര്യം. കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ മറ്റു താരങ്ങളോടൊപ്പം വിജയൻ മറഡോണയെ കണ്ടിരുന്നു. ആ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് സ്റ്റേഡിയത്തിൽ മറഡോണക്കൊപ്പം പന്തു തട്ടുന്നത്. ഇതിനുശേഷം മറഡോണ കെട്ടിപ്പിടിക്കുകയും ചെയ്തു. തുട൪ന്ന് വിജയൻ കാലിൽ കൊരുത്തു നൽകിയ ബോൾ ഹെഡ് ചെയ്യുകയും വിജയനു തന്നെ പാസ് നൽകുകയും ചെയ്തു. കാണികൾ ആരവത്തോടെയാണ് മറഡോണയുടെയും വിജയൻെറയും സംഗമം കണ്ടുനിന്നത്. ജോ പോൾ അഞ്ചേരിയും ചടങ്ങിനെത്തിയിരുന്നു. എന്നാൽ, മറഡോണക്കൊപ്പം പന്തുതട്ടുന്നതിനുള്ള ഭാഗ്യം വിജയനു മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.