മോസ്കോ: റഷ്യയിൽ രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത ജവാൻ 1916 മോഡൽ പിസ്റ്റൽ ഉപയോഗിച്ച് മോഷ്ടാവിനെ വെടിവെച്ചു. നിരവധി വ൪ഷങ്ങളായി നിക്കോലായേവ് പ്രദേശത്ത് തനിച്ചുതാമസിക്കുന്ന 88കാരനാണ് തൻെറ വീട്ടിൽ കവ൪ച്ചനടത്താൻ ശ്രമിച്ചയാളെ വെടിവെച്ചത്.
വെടിയേറ്റ മോഷ്ടാവ് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. കമ്പുകൊണ്ട് മുറിവേറ്റതാണെന്നായിരുന്നു ഇയാൾ ആദ്യം ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, വെടിമരുന്നിൻെറ മണം ശ്രദ്ധയിൽപെട്ട ആശുപത്രി അധികൃത൪ പൊലീസിനെ അറിയിക്കുകയായിരുന്നു. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ ജവാൻ ഇയാളെ തോക്കുകൊണ്ട് നേരിട്ട കഥ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.