‘ബര്‍മ’ പ്രയോഗം: സര്‍ക്കാറിനെ വെല്ലുവിളിച്ച് സൂചി

യാംഗോൻ: ബ൪മ വിവാദത്തിൽ സ൪ക്കാറിനെതിരെ തുറന്നവെല്ലുവിളിയുമായി  പ്രതിപക്ഷനേതാവ് ഓങ്സാൻ സൂചി രംഗത്ത്. മ്യാന്മറിനെ ബ൪മ എന്ന് വിളിക്കരുതെന്ന സ൪ക്കാ൪ നി൪ദേശം  സൂചി തള്ളി. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ താൽപര്യമാണ് പരിഗണിക്കേണ്ടത്. രാജ്യത്തിൻെറ പേരുമാറ്റുന്നതിൽ ഭരണകൂടം ജനങ്ങളെ പരിഗണിച്ചിട്ടില്ല. ജനാധിപത്യ വ്യവസ്ഥ അഭിപ്രായസ്വാതന്ത്ര്യവും  അനുവദിക്കുന്നുണ്ട്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല -സൂചി വ്യക്തമാക്കി.
വിദേശയാത്രക്കിടെ ബ൪മ എന്നുപയോഗിച്ചതിന് തെരഞ്ഞെടുപ്പ് കമീഷനും സൂചിയെ താക്കീത് ചെയ്തിരുന്നു.
രണ്ടു പതിറ്റാണ്ട് മുമ്പാണ് ബ൪മയുടെ പേര് ഭരണകൂടം മ്യാന്മ൪ എന്നാക്കിയത്. ബ൪മ എന്നത് കോളനിവാഴ്ചക്കാലത്തെ പേരാണെന്നായിരുന്നു വാദം. എന്നാൽ, സൂചിയും അവരുടെ പാ൪ട്ടിയും പേരുമാറ്റത്തെ ശക്തമായി എതി൪ത്തിരുന്നു. പുതിയരാഷ്ട്ര നി൪മിതി ലക്ഷ്യമിട്ടാണ് രാജ്യത്തിൻെറ പേരുമാറ്റിയതെന്നായിരുന്നു ഇവരുടെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.