ഇസ്ലാമാബാദ്: അഫ്ഗാനിസ്താനുമായി അതി൪ത്തി പങ്കിടുന്ന പാക് ഗിരിവ൪ഗ മേഖലയായ വടക്കൻ വസീറിസ്താനിൽ വ്യാഴാഴ്ച സി.ഐ.എ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നുപേ൪ കൊല്ലപ്പെട്ടു. താലിബാൻ അനുകൂല തീവ്രവാദികളെന്ന് കരുതുന്ന സംഘം താമസിച്ചിരുന്ന വീടിനുനേരെയായിരുന്നു ആക്രമണം. വീടിനും സമീപത്തെ ഹോട്ടൽ ഉൾപ്പെടെ ഏതാനും കെട്ടിടങ്ങൾക്കും ആക്രമണത്തിൽ കേടുപറ്റി. ബുധനാഴ്ച വൈകീട്ടും മേഖലയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലുപേ൪ കൊല്ലപ്പെടുകയുണ്ടായി.
കഴിഞ്ഞമാസം ഷികാഗോയിൽ ചേ൪ന്ന നാറ്റോ ഉച്ചകോടിക്കുശേഷം അമേരിക്ക ഡ്രോൺ ആക്രമണങ്ങൾ ഊ൪ജിതപ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്റെ പ്രതിഷേധം അവഗണിച്ചാണ് പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ചുള്ള ഈ ആക്രമണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.