ന്യൂദൽഹി: ലണ്ടൻ ഒളിമ്പിക്സിന് ഒന്നര മാസം മാത്രം ശേഷിക്കെ ഇന്ത്യയുടെ ടിന്റു ലൂക്ക വനിതകളുടെ 800 മീറ്ററിൽ വീണ്ടും നിരാശപ്പെടുത്തി. ഇറ്റലിയിലെ ടൂറിനിൽ നടക്കുന്ന പ്രിമോ നെബിയോളോ മെമ്മോറിയൽ മീറ്റിങ്ങിൽ മലയാളി താരത്തിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ക്യൂബയുടെ യുനീസ്റ്റി സാന്റിയൂസ്റ്റിക്കും (2.00.93) ഇറ്റലിയുടെ മാ൪ട്ട മിലാനിക്കും (2.02.65) പിറകിൽ രണ്ടു മിനിറ്റ് 02.71 സെക്കൻഡ് സമയത്തിനാണ് ടിന്റു ഫിനിഷ് ചെയ്തത്. കഴിഞ്ഞ മാസം ദോഹയിൽ നടന്ന ഡയമണ്ട് ലീഗ് സീരീസിൽ രണ്ടു മിനിറ്റ് 1.09 സെക്കൻഡ് സമയത്തിന് ഓടിയെത്തിയ ടിന്റു എട്ടാം സ്ഥാനത്തായിരുന്നു. എന്നാൽ, ഇക്കുറി പ്രകടനം അതിനേക്കാൾ പിന്നാക്കമായി. കഴിഞ്ഞ വ൪ഷം ദേഗ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 2.00.95ന് ഫിനിഷ് ചെയ്താണ് ടിന്റു ലണ്ടനിലേക്ക് ടിക്കറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.