ഡാങ്കേയെന്ന് വിളിച്ചതില്‍ നിങ്ങള്‍ വിഷമിക്കേണ്ട -പിണറായി

നെയ്യാറ്റിൻകര: വി.എസ്. അച്യുതാനന്ദൻ തന്നെ ഡാങ്കേയെന്ന് വിളിച്ചതിൽ ആരും വിഷമിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.
നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് മേഖലാ കൺവെൻഷനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച മറ്റു ചോദ്യങ്ങളോടെല്ലാം തന്നെ 'ഇന്നലെ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നാ'യിരുന്നു മറുപടി.
യു.ഡി.എഫിന്റെ നാരായ വേരറുക്കുന്ന ഫലമായിരിക്കും നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലുണ്ടാവുക.
എൽ.ഡി.എഫ് സ്ഥാനാ൪ഥിയുടെ വിജയം നേരത്തേ വിധിക്കപ്പെട്ടതാണ്. ദു൪മോഹിയെ വിലക്കെടുത്താണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്- അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.