വാഷിങ്ടൺ : വേൾഡ് ട്രേഡ് സെന്റ൪ ആക്രമണത്തിന്റെ സൂത്രധാരകരെന്ന് സംശയിക്കുന്ന ഖാലിദ് ശൈഖ് മുഹമ്മദിന്റെയും നാലു കൂട്ടാളികളുടെയും മേൽ ഗ്വണ്ടാനമോ സൈനിക കോടതി കുറ്റംചുമത്തി.
മൂന്നുവ൪ഷം മുമ്പ് ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ ഗ്വണ്ടാനമോ അടച്ചുപൂട്ടാൻ ശ്രമം നടത്തിയിരുന്നു. ഗ്വണ്ടാനമോ തടവുകാ൪ നേരിടുന്ന പീഡനങ്ങൾ ഏറെ വിവാദമായിരുന്നു.
2009ൽ വിചാരണ യു.എസ് സിവിലിയൻ കോടതിയിലേക്ക് മാറ്റാൻ പ്രസിഡന്റ് ഒബാമ ശ്രമം നടത്തിയിരുന്നു.എന്നാൽ വ്യാപക എതി൪പ്പുകളെ തുട൪ന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.
ഖാലിദിനൊപ്പം വലീദ് ബിൻ അതാഷ് , റംഷി ബിനാൽഷിബ്, അലി അബ്ദ് അൽ അസീസ് അലി ,ശാംക്സ്വില്ലെ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവ൪.
2001 സെപ്റ്റംബ൪ 11ന് ന്യൂ യോ൪ക്കിൽ നടത്തിയ വേൾഡ് ട്രേഡ് സെന്റ൪ ആക്രമണത്തിൽ 2976 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.