ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ത൪ക്കങ്ങൾ സംഭാഷണങ്ങൾ വഴി പരിഹരിക്കുന്നതിന് കൂടുതൽ അവസരങ്ങൾക്കായി കാത്തുനിൽക്കുകയാണെന്ന് പാകിസ്താൻ. കശ്മീ൪ ഉൾപ്പെടെയുള്ള ഉഭയകക്ഷി ഭിന്നതകൾക്ക് സംഭാഷണങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും പാക് വിദേശകാര്യ വക്താവ് അബ്ദുൽ ബാസിത് വ്യക്തമാക്കി.
ഏപ്രിൽ എട്ടിന് പാക് പ്രസിഡന്റ് ആസിഫ് അലി സ൪ദാരി ഇന്ത്യ സന്ദ൪ശിച്ച് പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായി നടത്തിയ ച൪ച്ച പ്രതീക്ഷക്ക് വകനൽകുന്നതാണെന്നും ബാസിത് പ്രസ്താവിച്ചു. ഇന്ത്യാ-പാക് സംഭാഷണപ്രക്രിയ വിഘ്നങ്ങളില്ലാതെ മുന്നേറുമെന്ന് കഴിഞ്ഞദിവസം പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖ൪ പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.