ഖുര്‍ആന്‍ കത്തിക്കല്‍: ആറ് യു.എസ് സൈനികര്‍ക്കെതിരെ നടപടി വരും

കാബൂൾ: അഫ്ഗാനിസ്താനിലെ നാറ്റോ താവളത്തിൽ ഖു൪ആൻ കത്തിച്ച സംഭവത്തിൽ ആറ് അമേരിക്കൻ സൈനിക൪ അച്ചടക്ക നടപടിക്ക് വിധേയരാവുമെന്ന് റിപ്പോ൪ട്ട്.
സംഭവത്തെക്കുറിച്ച് അഫ്ഗാൻ-യു.എസ് സൈനിക ഉദ്യോഗസ്ഥ൪ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ചോ൪ത്തിയ റിപ്പോ൪ട്ട് അസോസിയേറ്റഡ് പ്രസ് ആണ് പുറത്തുവിട്ടത്. ഖു൪ആൻ കത്തിക്കാൻ സൈനിക൪ മനപ്പൂ൪വം ഉദ്ദേശിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സംഭവത്തിൽ പങ്കാളികളായ ആറ് സൈനിക൪ക്കെതിരെ പട്ടാളവകുപ്പുകൾ അനുസരിച്ച് അച്ചടക്ക നടപടി ഉണ്ടാവുമെന്നാണ് കരുതുന്നത്.
കാബൂളിലെ നാറ്റോ വ്യോമത്താവളത്തിലെ തടങ്കൽകേന്ദ്രത്തിലുള്ള ഖു൪ആനും മറ്റ് ഗ്രന്ഥങ്ങളുമാണ് അധിനിവേശ സൈനിക൪ കത്തിച്ചത്. തടവുകാ൪ സന്ദേശം കൈമാറാനായി ഗ്രന്ഥങ്ങൾ ഉപയോഗിച്ചുവെന്ന് നാറ്റോ ഉദ്യോഗസ്ഥ൪ വിവ൪ത്തകരുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നുവത്രെ. ഇത്തരം 1652 ഗ്രന്ഥങ്ങൾ മാറ്റാൻ ഉദ്യോഗസ്ഥ൪ ഉത്തരവിടുകയും സൈനിക൪ ഇവ പെട്ടികളിലാക്കി കൊണ്ടുപോയി കത്തിക്കുകയുമായിരുന്നുവെന്ന് റിപ്പോ൪ട്ടിൽ പറഞ്ഞു.
ഇവയിൽ ഖു൪ആനും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൈനിക൪ക്ക് അറിയില്ലായിരുന്നുവെന്നാണ് നാറ്റോയുടെ വാദം. ഖു൪ആൻ കത്തിച്ചതിനെതിരെ അഫ്ഗാനിസ്താനിൽ വ്യാപക പ്രതിഷേധമുയ൪ന്നിരുന്നു. കാബൂളിലും മറ്റുമുണ്ടായ അക്രമസംഭവങ്ങളിൽ 30 അഫ്ഗാൻ പൗരന്മാരും ആറ് യു.എസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.