തിരുവനന്തപുരം: കിളിരൂ൪ കേസിൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് കണ്ടെത്തിയതിൽ കൂടുതലൊന്നും സി.ബി. ഐക്ക് കണ്ടെത്താനായില്ളെന്ന് കോടതി. കേസിൻെറ വിചാരണവേളയിലാണ് തിരുവനന്തപുരം സി.ബി.ഐ ജഡ്ജി ടി.എസ്.പി.മൂസദ് ഇപ്രകാരം വ്യക്തമാക്കിയത്. സി.ബി.ഐ ആവശ്യമില്ലാത്ത കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗത്തിൻെറ വാദം ഖണ്ഡിച്ചാണ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്.
കേസന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച വിസ്തരിച്ചു. വി.ഐ.പി ബന്ധം അന്വേഷണത്തിൽ കണ്ടെത്താനായില്ളെന്ന് സി.ബി.ഐ എസ്.പി രഘുകുമാ൪ മൊഴിനൽകി. ശാരി എസ്. നായരെ പരിശോധിച്ച ഡോക്ട൪ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും വി.ഐ.പി ബന്ധം സംബന്ധിച്ച മൊഴിയൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ഐ.ജി ആ൪. ശ്രീലേഖയും വി.ഐ.പി ബന്ധം കണ്ടെത്താനായില്ളെന്ന് വ്യക്തമാക്കിയിരുന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ പിതാവ് നൽകിയ ഹരജിയിൽ വിധി പറയാൻ കേസ് ഡിസംബ൪ 22ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.