ന്യൂഡൽഹി: വർഷം 1990. സംഘ്പരിവാറിെൻറ രാമക്ഷേത്ര പ്രക്ഷോഭകാലം. ബാബറി മസ്ജിദിെൻറ സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി അധ്യക്ഷൻ എൽ.കെ അദ്വാനി രഥയാത്ര തുടങ്ങി. പോകുന്നിടത്തെല്ലാം വർഗീയ കലാപങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു അദ്വാനിയുടെ രഥം ചലിച്ചത്. ഗുജറാത്ത്, കർണാക, ഉത്തർപ്രദേശ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെല്ലാം വർഗീയ രഥത്തിനുള്ളിൽ ചതഞ്ഞരഞ്ഞ് നിരവധി പേർക്ക് ജീവൻ നഷ്ടമായി. ഒരുസംസ്ഥാനത്തും ആരും യാത്ര തടഞ്ഞില്ല.
ഗുജറാത്തിലെ സോമനാഥിൽ നിന്നും അയോധ്യ ലക്ഷ്യമിട്ട് കുതിച്ച യാത്രയെ ഒടുവിൽ ബീഹാറിലെ സമസ്തിപൂരിൽ വെച്ച് ഒരാൾ ആർജ്ജവത്തോടെ തടുത്തുനിർത്തി. ബീഹാർ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവ് ആയിരുന്നു അത്. കേന്ദ്രസർക്കാർ അടക്കമുള്ളവർ വേണ്ടെന്ന് പറഞ്ഞിട്ടും അദ്വാനിയെ അറസ്റ്റ് ചെയ്തു ജയിലഴിക്കുള്ളിലാക്കി.
അദ്വാനിയെ അറസ്റ്റ് ചെയ്ത സംഭവത്തെ വർഷങ്ങൾക്ക് ശേഷം ലാലു പ്രസാദ് യാദവ് ഓർത്തെടുത്തത് ഇങ്ങനെ: ''മസ്ജിദ് തകർത്തതിൽ ആഘോഷിക്കുന്ന ബി.ജെ.പിയുടെ ഉന്നത നേതാക്കളടക്കമുള്ളവരെ ഞാൻ കണ്ടു. എന്നെ സംബന്ധിച്ചിടത്തോളം 1992 ഡിസംബർ ആറ് ദുഃഖകരമായ ദിവസമായിരുന്നു.
അയോധ്യയിലേക്കുള്ള അദ്വാനിയുടെ രഥയാത്ര ബീഹാറിലെത്തിയപ്പോൾ സുരക്ഷിതമായി കടന്നുപോകുന്നതിന് അവസരമൊരുക്കാൻ എനിക്ക് കഴിയുമായിരുന്നു. പ്രധാനമന്ത്രി വി.പി സിങ്ങിെൻറ സർക്കാർ രഥയാത്ര തുടരാൻ അനുവദിക്കുമെന്നും ഉറപ്പായിരുന്നു. എങ്കിലും ഞാൻ അദ്വാനിയെ തടുത്തുനിർത്തി. എെൻറ സർക്കാരിനെ ബലിയർപ്പിച്ചുകൊണ്ട് ഞങ്ങൾ അന്ന് രാജ്യത്തെ രക്ഷിച്ചുവെന്ന് പിൽകാലത്തുള്ളവർ പറയുമെന്ന് എനിക്കുറപ്പായിരുന്നു. രഥയാത്ര ഉത്തർപ്രദേശിലേക്ക് കടന്നിരുന്നെങ്കിൽ അവിടം വർഗീയ കലാപംകൊണ്ട് നശിക്കുമായിരുന്നു''.
രഥയാത്രയുടെ കലുഷിത അന്തരീക്ഷത്തിൽ ബീഹാറിൽ തടിച്ചുകൂടിയ ജനത്തോട് അന്ന് ലാലുപ്രസാദ് പറഞ്ഞതിങ്ങനെ: ''രാജ്യതാൽപര്യം കണക്കിലെടുത്ത് ഈ രഥയാത്ര നിർത്തി ഡൽഹിക്കു തിരിച്ചുപോകണമെന്ന് ഞാൻ അദ്വാനിയോട് അഭ്യർഥിക്കുന്നു. മനുഷ്യർ മരണപ്പെട്ടാൽ ആരാണ് ക്ഷേത്രത്തിൽ മണിയടിക്കുക, മനുഷ്യരില്ലെങ്കിൽ ആരാണ് പള്ളിയിൽ പോയി പ്രാർഥിക്കുക.
ഞാൻ 24 മണിക്കൂർ നേരവും നിതാന്ത ജാഗ്രതയിലാണ്. സർക്കാറിെൻറ ഭാഗത്ത്നിന്നുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിന് പൂർണസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പക്ഷേ, ഒരു രാഷ്ട്രീയ നേതാവിെൻറ ജീവൻ പോലെത്തന്നെ സാധാരണ ജനങ്ങളുടെ ജീവനും മൂല്യമുണ്ട്. ഇവിടം ഭരിക്കുന്നത് ഞാനാണെങ്കിൽ സംസ്ഥാനത്ത് ഒരിക്കലും വർഗീയ കലാപത്തിന് അനുവദിക്കുകയില്ല. വർഗീയ കലാപത്തിെൻറ അപകടത്തെ തങ്ങളുടെ രാഷ്്ട്രീയ ശക്തിയെ ബലികൊടുത്തിട്ടാണെങ്കിലും തടുത്തുനിർത്തും. ഒരു വിട്ടുവീഴ്ചയും ചെയ്യില്ല''.
This speech from Lalu in 90s should be distributed to all opposition leaders today so that they learn the way to fight against Fascism. #LearnFromLalu pic.twitter.com/2xOs9Emv3D
— Chiranjeev Rao (@Chiranjeev_INC) October 28, 2019
പക്ഷേ അദ്വാനി ലാലുവിെൻറ ഭീഷണി ചെവികൊണ്ടില്ല. യാത്ര തടയരുതെന്ന് പറഞ്ഞ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയും പി.ഡി.പി നേതാവുമായ മുഫ്തി മുഹമ്മദ് സഈദിനോട് നിങ്ങൾ അധികാരത്തിെൻറ ലഹരിയിൽ മുഴുകിയിരിക്കുകയാണെന്നായിരുന്നു ലാലുവിെൻറ മറുപടി.
സമ്മർദങ്ങൾക്കിടയിലും തന്ത്രപരമായി അദ്വാനിയെ ലാലു അറസ്റ്റ് ചെയ്തു. അതോടെ രഥയാത്ര മുടങ്ങി. അദ്വാനി തടങ്കലിലായി. എങ്കിലും കർസേവകർ കൂട്ടമായി അയോധ്യയിലേക്ക് നീങ്ങി. ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് നിരവധിപേരെ അറസ്റ്റ് ചെയ്തു. 1992 ഡിസംബർ ആറിന് കർസേവകർ ബാബരി തകർത്തുവെന്നത് മറ്റൊരു ചരിത്രം.
മൂന്നുപതിറ്റാണ്ടുകൾക്ക് േശഷം സംഘ്പരിവാർ സർവ സന്നാഹത്തോടെയും ബാബരി ഭൂമിയിൽ രാമക്ഷേത്രത്തിന് ശില പാകുേമ്പാൾ ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണക്കേസിൽ തടവറയിൽ കഴിയുകയാെണന്നത് ചരിത്രത്തിെൻറ മറ്റൊരു യാദൃശ്ചികതയാകും. കോവിഡ് ഭീതിയിൽ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിേലക്ക് ലാലുവിനെ മാറ്റിയെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. കലാപങ്ങളുടെ കാലത്ത് അതിന് ധൈര്യപൂർവം തടയിട്ട നേതാവെന്ന നിലയിലാകും ലാലുപ്രസാദ് യാദവെന്ന പേര് ഇന്ത്യൻ മതേതര വിശ്വാസികൾ ഓർത്തിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.