ദാരിദ്ര്യംമൂലം അമ്മ ചോരക്കുഞ്ഞിനെ 7000 രൂപക്ക് വിറ്റു


ധന്‍ബാദ്: ദാരിദ്ര്യംമൂലം മാതാവ് നവജാത ശിശുവിനെ 7000 രൂപക്ക് വിറ്റു. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീക്കാണ് ദുലാലി ദേവി എന്ന 40കാരി കുഞ്ഞിനെ വിറ്റത്്. ഇവര്‍ ഞായറാഴ്ച വൈകീട്ടാണ് ധന്‍ബാദിലെ പാട്ലീപുത്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമായിരുന്നു. ഇതില്‍ പെണ്‍കുട്ടിയെയാണ് ശാഹിദാ ഖാത്തൂന്‍ എന്ന സ്ത്രീക്ക് വിറ്റത്. സംഭവം അറിഞ്ഞ ശിശുക്ഷേമ വിഭാഗം കുഞ്ഞിനെ തിരിച്ച് അമ്മയുടെ അടുത്തത്തെിച്ചു. നേരത്തേ ഇവര്‍ക്ക് മൂന്നു മക്കളുണ്ടായിരുന്നു. അഞ്ചു മക്കളെ വളര്‍ത്താനുള്ള സാമ്പത്തികമായ സാഹചര്യമില്ലാത്തതാണ് വില്‍പനക്ക് ഇവരെ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ദുലാലിയുടെ ഭര്‍ത്താവ് ഒരു മില്ലില്‍ ജീവനക്കാരനാണ്. സംഭവത്തില്‍ അന്വേഷണത്തിന് ആശുപത്രി കമീഷനെ നിയമിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ വില്‍പനക്ക് സഹായം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.