ആനന്ദിബെൻ ബലിയാടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ രാജിവെച്ചതിൽ ബി.ജെ.പി നേതൃത്വത്തെ വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. ബി.ജെ.പി നേതൃത്വം ആനന്ദിബെനിനെ ബലിയാടാക്കുകയായിരുന്നു. രണ്ട് വർഷത്തെ ആനന്ദിബെൻ ഭരണമല്ല, 13 വർഷത്തെ മോദി ഭരണമാണ് ഗുജറാത്തിലെ പ്രശ്നങ്ങൾക്ക് കാരണം. ആനന്ദിബെനിനെ ബലിയാടാക്കിയത് കൊണ്ട് ബി.ജെ.പി രക്ഷപ്പെടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ എ.എ.പിയുടെ വളർച്ച പേടിച്ചാണ് നിലവിലെ രാജിയെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പ്രതികരിച്ചത്.

കഴിഞ്ഞദിവസമാണ് ആനന്ദിബെൻ രാജി വെച്ചത്. രാജിക്കത്ത് കൈപ്പറ്റിയെന്ന് സ്ഥിരീകരിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പകരം മുഖ്യമന്ത്രിയെ ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കി.

75 വയസാകുേമ്പാൾ സ്വയം വിരമിക്കുന്ന പാരമ്പര്യം മുതിർന്ന ബിജെപി നേതാക്കൾക്കുണ്ട്  . പുതിയ തലമുറക്ക് ഇത് കൂടുതൽ അവസരം നൽകും. ഇൗ നവംബറിൽ തനിക്കും 75 വയസ് തികയുകയാണ്.  ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് രണ്ട് മാസം മുമ്പുതന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പുതുതായി ചുമതല ഏറ്റെടുക്കുന്ന വ്യക്തിക്ക് ജനുവരിയിൽ നടക്കുന്ന വൈബ്രൻറ് ഗുജറാത്ത് സമ്മിറ്റിനും അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനും കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് നേരത്തെ രാജിവെക്കുന്നതെന്നുമാണ് ആനന്ദിബെൻ പറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.