പട്ന: സീറ്റ് വിഭജനം പൂര്‍ത്തിയായ ബിഹാറിലെ എന്‍.ഡി.എ സഖ്യത്തില്‍ വീണ്ടും കല്ലുകടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജിച്ച ബി.ജെ.പിയുടെ രീതിക്കെതിരെയാണ് ലോക് ജനശക്തി പാര്‍ട്ടി രംഗത്തുവന്നത്. എന്‍.ഡി.എ സീറ്റ് വിഭജനം ഞെട്ടിച്ചെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ പറഞ്ഞു.
കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പിയേട് എല്‍.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ആവശ്യം നിരാകരിച്ചു. ഉപേന്ദ്ര കുശ്വാഹ, ജിതന്‍ റാം മാഞ്ചി എന്നിവര്‍ വളരെ ബഹുമാനം നല്‍കുന്ന ഘടകകക്ഷി നേതാക്കളാണ്. പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിച്ചില്ളെങ്കിലും എന്‍.ഡി.എ സഖ്യത്തിനൊപ്പം നില്‍ക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ചയില്‍ 41^42 സീറ്റുകള്‍ റാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടെങ്കിലും 40 സീറ്റുകളാണ് ബി.ജെ.പി നല്‍കിയത്.
ബിഹാര്‍ നിയമസഭയിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 160 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കും. പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍.ജെ.പിക്ക് 40ഉം ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എസ്.എല്‍.പിക്ക് 23ഉം ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിന് 20ഉം സീറ്റുകള്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.