ബി.ജെ.പി സഖ്യം ഭൂരിപക്ഷം നേടുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ഭൂരിപക്ഷം നേടുമെന്ന് സര്‍വേ ഫലം. 243 സീറ്റുകളില്‍ 125 സീറ്റ് വരെ ബി.ജെ.പി സഖ്യം നേടുമെന്ന് ഇന്ത്യാ ടുഡേ ചാനലിനുവേണ്ടി സിസെറോ നടത്തിയ സര്‍വേ പറയുന്നു. ജെ.ഡി-യു നേതൃത്വം നല്‍കുന്ന മഹാസഖ്യം 106 സീറ്റുകളും മറ്റുള്ളവര്‍ 12 സീറ്റും നേടുമെന്നാണ് സര്‍വേയിലുള്ളത്. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുള്‍പ്പെടുന്ന ജെ.ഡി-യു സഖ്യം 115 സീറ്റുകളാണ് നേടിയത്. ആര്‍.ജെ.ഡി 22 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് നാലും ലോക് ജന്‍ശക്തി പാര്‍ട്ടി മൂന്നും സീറ്റുകള്‍ നേടി. ജെ.ഡി-യു സഖ്യം 40 ശതമാനം വോട്ടുകള്‍ നേടുമെന്നാണ്  സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 9.8 ശതമാനം കുറവാണിത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.