കൊച്ചി: ദക്ഷിണേന്ത്യയിലെ മുതിർന്ന ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് എസ്. ജാനകി മരണപ്പെട്ടുവെന്ന് തെറ്റായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ ഇനി പൊതുവേദികളിലും ചലച്ചിത്രങ്ങളിലും പാടുന്നത് അവസാനിപ്പിക്കുകയാണെന്ന് എസ്. ജാനകി പറഞ്ഞതിനെ തുടർന്നായിരുന്നു അവർ മരണപ്പെട്ടുവെന്ന വ്യാജ വാർത്ത പ്രചരിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും ജാനകി മരിച്ചതായി വ്യാജവാർത്ത പ്രചരിച്ചിരുന്നു.
ഇതേ തുടർന്നാണ് മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമ’ത്തിെൻറ ജനറൽ സെക്രട്ടറി രവിശങ്കർ, വൈസ് പ്രസിഡൻറ് രാജലക്ഷ്മി, നിർവാഹക സമിതിയംഗം അൻവർ സാദത്ത് എന്നിവർ ചേർന്ന് ഡി.ജി.പിയെ നേരിൽ കണ്ട് പരാതി നൽകിയത്.
പരാതി സ്വീകരിച്ച ഡി.ജി.പി അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വകരിക്കുമെന്ന് ഉറപ്പു നൽകിയതായും ‘സമം’ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.