ബംഗളൂരു: കന്നട സിനിമയിലെ യുവ പിന്നണി ഗായികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂ രുവിലെ നഗർഭവിയിലെ സ്വന്തം വീട്ടിനുള്ളിലാണ് ഗായികയായ സുഷ്മിതയെ (26) മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ഭർത്താവ് ശരത്തും ഭർതൃമാതാവ് ഗീതയുമാണെന്ന് കുറ്റപ്പെടുത്തിയുള്ള സുഷ്മിതയുടെ ആത്മഹത്യകുറിപ്പും പൊലീസ് കണ്ടെടുത്തു.
സ്ത്രീധനം ചോദിച്ചുകൊണ്ട് ഭർത്താവിെൻറ വീട്ടിൽ വെച്ച് ഭർത്താവും ഭർതൃമാതാവും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നതായി ആത്മഹത്യകുറിപ്പിലുണ്ട്. മരിക്കുന്നതിന് മുമ്പ് സുഷ്മിതയുടെ സഹോദരെൻറ ഫോണിലേക്കാണ് ആത്മഹത്യകുറിപ്പ് വാട്സ്ആപ്പിലൂടെ അയച്ചുനൽകിയതെന്ന് പൊലീസ് പറഞ്ഞു. മാതാവ് പറയുന്നത് കേട്ട് ഭർത്താവ് ശരത്ത് തന്നെ പലപ്പോഴും അടിക്കാറുണ്ടെന്നും മാനസികമായി താൻ അസ്വസ്ഥയാണെന്നും എന്തെങ്കിലും ഒരു വാക്ക് എതിർത്തുപറഞ്ഞാൽ വീട്ടിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെടാറുണ്ടെന്നും ആത്മഹത്യകുറിപ്പിലുണ്ട്.
ശരത്തും ഗീതയുമാണ് തെൻറ മരണത്തിന് പ്രധാന കാരണം. തന്നെ ഒരിക്കലും ശരത്ത് കേട്ടിരുന്നില്ല. അവരുടെ വീട്ടിൽ വെച്ച് മരിക്കാൻ ഇഷ്ടമില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. സംഭവത്തിൽ അന്നപൂർണേശ്വരി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹാലു തുപ്പ, ശ്രീസമന്വയ തുടങ്ങിയ കന്നട ചിത്രങ്ങളില്‍ പിന്നണി ഗായികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.