ദോഹ: കേരളത്തിെൻറ വാനമ്പാടിയുടെ സ്വരമാധുരിയിൽ ആസ്വാദകർ സ്വയംമറന്നു. ആദ്യമഴയുടെ കുളിരായി അവർ അതിനെ നെഞ്ചേറ്റി. എത്ര കേട്ടാലും മതിവരാതെ ഇൗ സന്ധ്യ അവസാനിക്കാതിരുന്നെങ്കിലെന്ന് അവർ വെറുതെ മോഹിച്ചു. അത്രത്തോളമായിരുന്നു ആ ‘ചിത്രവർഷം’. അനുഗൃഹീത ഗായിക കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തിെൻറ 39 വർഷങ്ങളിലൂടെയുള്ള യാത്രയായിരുന്നു പരിപാടി.
ചാറ്റൽമഴയായും പെരുമഴയായും പിന്നെ തെളിനീരായും അവരുടെ ഗാനവീചികൾ ഒഴുകിപ്പരന്നു. ആസ്വാദകർക്ക് മതിയായില്ല, പാടിയവർക്കും. ഒഴുകിയെത്തിയ ആസ്വാദകരുടെ മനസ്സിൽ ഇപ്പോഴും നിലക്കാതെ ആ ശബ്ദം. പ്രവാസി മലയാളികളുടെ സാംസ്കാരിക സാമൂഹിക പ്രതിനിധാനമായ ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ‘ചിത്രവർഷങ്ങൾ’ സംഗീതവിരുന്നിലാണ് ഖത്തറിെൻറ പൊള്ളുന്ന ചൂടിനെ കെ.എസ്. ചിത്ര തെൻറ മധുരശബ്ദത്താൽ കുളിർപ്പിച്ചത്.
ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ അതിമനോഹര േവദിയിൽ വെള്ളിയാഴ്ച വൈകുന്നേരം ഏേഴാടെയാണ് അനർഗള സ്വരമാധുരിക്ക് തുടക്കമായത്. ഖത്തർ സാംസ്കാരിക-കായിക മന്ത്രാലയം പ്രിൻറിങ് ആൻഡ് പബ്ലിക്കേഷൻ ഡയറക്ടർ ഹമദ് സക്കീബ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ദ്വിവേദി മുഖ്യാതിഥിയായിരുന്നു.
ചടങ്ങിന് മുമ്പുതന്നെ ഇരിപ്പിടങ്ങൾ നിറഞ്ഞുകവിഞ്ഞിരുന്നു. വ്യാഴാഴ്ചതന്നെ പ്രവേശന ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നിരുന്നെങ്കിലും നൂറുകണക്കിനാളുകളാണ് വീണ്ടും അന്വേഷണങ്ങളുമായി എത്തിയത്. നടനും ഗായകനുമായ മനോജ് കെ. ജയൻ, ഗായകരായ വിധു പ്രതാപ്, നിഷാദ്, ജ്യോത്സ്ന, ശ്രേയ, കണ്ണൂർ ഷരീഫ്, രൂപ തുടങ്ങിയവർ മധുരശബ്ദത്താൽ ആസ്വാദകരെ കൈയിലെടുത്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആയിരുന്നു പരിപാടിയുടെ മുഖ്യപ്രായോജകർ. മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ഡബിൾ ഹോഴ്സ് എന്നിവരായിരുന്നു സഹപ്രായോജകർ. മലബാർ ഗോൾഡ് എം.ഡി (ഇൻറർ നാഷനൽ ഒാപറേഷൻസ്) ഷംലാൽ അഹ്മദ് കെ.എസ്. ചിത്രക്ക് ഉപഹാരം നൽകി. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, െറസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, ജനറൽ മാനേജർ (മാർക്കറ്റിങ്) കെ. മുഹമ്മദ് റഫീഖ് എന്നിവരും കെ.എസ് ചിത്രയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.