വടകര: എം. കുഞ്ഞിമൂസ വിടവാങ്ങുമ്പോള്‍ പാട്ടാസ്വാദകരുടെ കണ്ണ് നിറയുകയാണ്. അത്രമേ ല്‍ ഹൃദ്യമായിരുന്നു അദ്ദേഹത്തിെൻറ പാട്ടുകളും ഒപ്പം അത്ഭുതങ്ങള്‍ നിറഞ്ഞ ജീവിതവഴി കളും. രാഘവന് മാസ്റ്ററെന്ന സംഗീതജ്ഞനില്ലായിരുന്നെങ്കില് എം. കുഞ്ഞിമൂസയെന്ന പാ ട്ടുകാരനില്ലെന്ന് പലപ്പോഴായി പറയാറുണ്ടായിരുന്നു.
10ാം വയസ്സിൽ പിതാവിെൻറ വിയോഗം. വൈകാതെ കുടുംബത്തിെൻറ ഭാരം ചുമലിലേറ്റേണ്ടി വന്നു. അങ്ങനെ തലശ്ശേരിയില്‍ ചുമട്ടുകാരനായി. അപ്പോഴും മനസ്സില്‍ നിറയെ സംഗീതമായിരുന്നു. അന്നത്തെ ദുഃഖങ്ങളെല്ലാം പാട്ടുപാടി മറന്നു.
തലശ്ശേരിയിലെ മ്യൂസിക് ക്ലബ് ആ കലാകാരന് വെള്ളവും വളവുമായി. അവിടെ, ടി.സി. ഉമ്മർക്കയുണ്ട് ഹാര്‍മോണിസ്റ്റായി. അദ്ദേഹം പലപ്പോഴും ഒപ്പം നിര്‍ത്തി. അങ്ങനെ, പാട്ടുവേദികളില്‍ സജീവമായി. രാഘവന് മാസ്റ്റര്‍ താനറിയാതെ മനസ്സിലിടം നേടിയ സംഗീതജ്ഞനാണെന്നാണ് കുഞ്ഞിമൂസ പറയാറുള്ളത്. ആദ്യമായി രാഘവന് മാസ്റ്ററെ കണ്ടത് തലശ്ശേരിയില്‍ ചുമടുമായി നില്‍ക്കുമ്പോഴാണ്. മനസ്സില്‍ അതിരറ്റ ആഹ്ലാദം. പിന്നെ, ചുമടിറക്കി നേെര ചെന്നുനിന്നു, സ്വയം പരിചയപ്പെടുത്തി. ആകാശവാണിയില്‍ പാടണമെന്ന മോഹം പറഞ്ഞു. ഉടന്‍തന്നെ, രാഘവന് മാസ്റ്റര്‍ കോഴിക്കോേട്ടക്ക് ക്ഷണിച്ചു. അപേക്ഷ അയച്ചു. ശബ്ദപരീക്ഷക്കെത്താന് മറുപടി വന്നശേഷം ഉറക്കമില്ലാത്ത രാത്രിയായിരുെന്നന്ന് കുഞ്ഞിമൂസ പറയാറുണ്ടായിരുന്നു. ആകാശവാണിയിലെത്തി. സംഗീത വിദ്യാഭ്യാസമില്ലല്ലോയെന്ന നിരാശ മനസ്സില്‍ പിടിമുറുക്കി. എല്ലാറ്റിനുമുപരി ശബ്ദം അടഞ്ഞുകിടക്കുന്നപോലെയും. പക്ഷേ, രാഘവന് മാസ്റ്ററെ കണ്ടതോടെ അറിയാതെ ഒരു ശക്തി ലഭിച്ചു. തിക്കോടിയന് എഴുതിയ ‘മഞ്ഞവെയിലില്‍ മയിലാട്ടം കണ്ടു’ എന്ന പാട്ടാണ് ആദ്യം പാടിയത്. അങ്ങനെ ആകാശവാണിയുടെ പാട്ടുകാരനായി.
എപ്പോഴും മാസ്റ്റര്‍തന്നെയാണ് മനസ്സിലെന്നതിന് തെളിവായി കുഞ്ഞിമൂസ തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് പറയാറുണ്ടായിരുന്നു. കോഴിക്കോടുനിന്നും ബസ് തട്ടി പരിക്കേറ്റ് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് നാടിനെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമൊന്നും ഓർമയില്ലാതായപ്പോഴും രാഘവന് മാസ്റ്ററുടെ പേരു മറന്നില്ല. ഉടനെ ആകാശവാണിയില്‍ നിന്നും രാഘവന് മാസ്റ്ററും സംഘവുമെത്തി. തലശ്ശേരിയില്‍നിന്നും വടകരയിലെത്തി, വടകരക്കാരുടെ കുഞ്ഞിമൂസയായി. പാട്ടിെൻറ രാജകുമാരനായി. ഒടുവില്‍, ആശുപത്രി കിടക്കയില്‍ ബോധരഹിതനായി കിടക്കുമ്പോഴും മനസ്സുനിറയെ സംഗീതമായിരുന്നു. ബോധം തെളിയുന്ന ചെറിയ ഇടവേളകളില്‍ ‘യാ ഇലാഹി എന്നെ നീ പടച്ചുവല്ലോ, ഏറെ യാതന സഹിക്കുവാന്‍ വിധിച്ചുവല്ലോ’ എന്ന പാട്ട് പാടുമായിരുന്നു. ഉറ്റവരെയും സ്നേഹിതരെയും കണ്ണീരിലാഴ്ത്തിയ അനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.