മലയാള സിനിമയിലെ ശൈലീമാറ്റത്തിനൊപ്പം നടന്ന സംവിധായകനാണ് മധു സി. നാരായണൻ. ആഷ ിക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ തുടങ്ങിയ ന്യൂജൻ സിനിമക്കാർക്കൊപ്പം പ്രവർ ത്തിച്ചാണ് മധുവിെൻറയും തുടക്കം. ആദ്യമായി സ്വതന്ത്ര സംവിധായകനായി രംഗത്തെത്തുേ മ്പാഴും റിയലിസ്റ്റിക് പശ്ചാത്തലത്തിൽതന്നെയാണ് മധു കഥ പറയുന്നത്. കൊച്ചിക്കടു ത്തുള്ള കുമ്പളങ്ങി എന്ന തുരുത്തിലെ ഒരുപറ്റം മനുഷ്യരുടെ പച്ചയായ ജീവിതമാണ് സംവിധാ യകൻ കുമ്പളങ്ങി നൈറ്റ്സിലൂടെ വരച്ചിടുന്നത്. സിനിമാജീവിതം, മലയാള സിനിമയിലെ ശൈലീ മാറ്റം എന്നിവയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ...
ഒറ്റവാക്കിൽ കുമ്പളങ്ങി
ഒറ്റവാക്കിൽ കുമ്പളങ്ങി നൈറ്റ്സ് ഒരു കുടുംബ കഥയാണെന്ന് പറയാം. കുമ്പളങ്ങി എന ്ന ഗ്രാമത്തിെൻറ പശ്ചാത്തലത്തിൽ പറയുന്ന രണ്ടു കുടുംബങ്ങളുടെ കഥ. ആ ഗ്രാമത്തിൽ താമ സിക്കുന്ന നാലു യുവാക്കളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.
എന്തുകൊണ്ട് കുമ്പളങ്ങിയിൽ?
നാലുവർഷം മുമ്പാണ് ശ്യാം പുഷ്കരൻ എന്നോട് കുമ്പളങ്ങി നൈറ്റ്സിെൻറ കഥ പറയുന്നത്. കുമ്പളങ്ങിയിൽ നടക്കുന്ന ഒരു കഥയായി തന്നെയാണ് ശ്യാം കഥ പറഞ്ഞത്. ശ്യാം പുഷ്കരന് വളരെ പരിചിതമായ പ്രദേശമാണ് കുമ്പളങ്ങി. അദ്ദേഹത്തിെൻറ വീട്ടിനടുത്തു തന്നെയാണ് കഥ നടക്കുന്ന പ്രദേശം. പിന്നീട് ഞാൻ ശ്യാമുമായി അവിടെ പോവുകയും സ്ഥലം കൂടുതൽ പരിചയപ്പെടുകയും ചെയ്തു. കുമ്പളങ്ങിയിൽ നടക്കുന്ന ഒരു കഥ എന്നരീതിയിൽ ശ്യാം എന്നോട് പറഞ്ഞത് അവിടെത്തന്നെ ഷൂട്ട് െചയ്യുകയായിരുന്നു.
ഫഹദ്, സൗബിൻ, ഷെയ്ൻ
വലിയൊരു കുഴപ്പക്കാരനുമല്ല എന്നാൽ, എല്ലാ ശരാശരി മലയാളികളിലുമുള്ള ചില ബോധങ്ങൾ വെച്ചുപുലർത്തുന്ന ഒരാൾ. അതാണ് സിനിമയിലെ വില്ലൻ കഥാപാത്രമായ ഷമ്മി. പിന്നീട് അയാളിലെ ഇൗ ബോധ്യങ്ങൾ ഒരു രോഗാവസ്ഥയിലേക്ക് എത്തുകയാണ്. ശ്യാമേട്ടെൻറ ഭാഷയിൽ പറയുകയാണെങ്കിൽ ഒരു സദാചാര സൈക്കോയാണ് ഷമ്മി. നമുക്കിടയിൽ തന്നെ ചിലപ്പോൾ ഇത്തരം സ്വഭാവ സവിശേഷതകളുള്ള ആളുകൾ ഉണ്ടാവും. ഇൗ രീതിയിലുള്ള ഒരു കഥാപാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഇതിനായി ഫഹദിനെ സമീപിക്കുകയായിരുന്നു.
ഫഹദിേനാട് കഥ പറയുകയും വളരെ താൽപര്യത്തോടെ ഫഹദ്, ഷമ്മിയെന്ന കഥാപാത്രമാകാൻ സമ്മതമറിയിക്കുകയുമായിരുന്നു. നാലു സഹോദരന്മാരിൽ ഏറ്റവും മൂത്തവനാണ് സജിയെന്ന സൗബിൻ ഷാഹിർ അവതരിപ്പിച്ച കഥാപാത്രം. ആഗ്രഹങ്ങളുണ്ടെങ്കിലും ജോലിക്കൊന്നും പോകാതെ പ്രത്യേകിച്ച് കഴിവുകളൊന്നും ഇല്ലാത്ത ഒരു ചേട്ടൻ. സഹോദരങ്ങളോട് സ്നേഹമുണ്ടെങ്കിലും അവർക്ക് നല്ലവഴി പറഞ്ഞുകൊടുക്കാൻ സജിക്ക് കഴിയുന്നില്ല. കൃത്യമായ ഒാർഡറിൽ തന്നെയായിരുന്നു സൗബിൻ ഷാഹിറിെൻറ കഥാപാത്രമായ സജിയുടെ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. എന്നാൽ, ഷൂട്ട് ചെയ്യുന്നതിനനുസരിച്ച് സജിയെന്ന കഥാപാത്രം വളരുകയായിരുന്നു. ഇന്ന് കാണുന്ന രീതിയിൽ സജിയെന്ന കഥാപാത്രത്തെ മാറ്റിയെടുക്കുന്നതിൽ സൗബിെൻറ പിന്തുണ വളരെ വലുതാണ്.
വളരെയധികം കഴിവുള്ള നടനാണ് ഷെയ്ൻ നിഗം. ഷെയ്നിെൻറ ചില സിനിമകളൊക്കെ കണ്ടപ്പോൾ കുമ്പളങ്ങിയിലെ കഥാപാത്രം അവതരിപ്പിക്കാൻ ഷെയ്ൻ മതിയെന്ന് തീരുമാനിച്ചിരുന്നു. വളർന്നുവരുന്ന നടനാണ് ഷെയ്ൻ. ഭാവിയിൽ നല്ല കഥാപാത്രങ്ങൾ ഷെയ്നിനെ തേടിയെത്തുമെന്നാണ് പ്രതീക്ഷ. വളരെ മികച്ചരീതിയിൽ തന്നെ ഷെയ്ൻ കുമ്പളങ്ങിയിലെ കഥാപാത്രം ചെയ്തിട്ടുണ്ട്.
കുമ്പളങ്ങിയിലെ കൂട്ടായ്മ
ദിലീഷ് പോത്തൻ കുമ്പളങ്ങിയുടെ നിർമാണത്തിലേക്ക് എത്തിയതോടെയാണ് കൂടുതൽ ആത്മവിശ്വാസത്തോടെ സിനിമയുമായി മുന്നോട്ടുപോകാൻ സാധിച്ചത്. പിന്നീട് ഫഹദ് കൂടി നിർമാണത്തിലേക്ക് എത്തിയതോടെ ധൈര്യത്തോടെ എനിക്ക് മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യമുണ്ടായി. ചിത്രീകരണം ഭംഗിയായി പൂർത്തിയാക്കാൻ ഇരുവരും എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഇൗ സിനിമയുടെ അണിയറയിലുള്ളവരെല്ലാം. ശ്യാം പുഷ്കരൻ, ദിലീഷ്, ഫഹദ് എന്നിവരുമായെല്ലാം നേരേത്തതന്നെ എനിക്ക് പരിചയമുണ്ട്.
സിനിമയിലേക്കുള്ള വരവ്
പല ചെറുപ്പക്കാരെയുംപോലെ സിനിമ തന്നെയായിരുന്നു എെൻറയും ആഗ്രഹം. സിനിമയിലേക്ക് എത്തിപ്പെടാനുള്ള വഴികൾ കുറവായിരുന്നു. ഷൊർണൂർ എന്ന സ്ഥലത്തുള്ള ആൾക്ക് മലയാള സിനിമയിലേക്ക് കടന്നുവരാനുള്ള വഴികൾ പരിമിതമായിരുന്നു. പിന്നീട് കൊച്ചിയിലെത്തുകയും സുഹൃത്ത് വഴി ആഷിക് അബുവിനെ പരിചയപ്പെടുകയും ചെയ്തു. അതാണ് സിനിമ കരിയറിൽ വഴിത്തിരിവായത്. ആഷിക് അബുവിെൻറ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. ആഷിക്കിെൻറ ആദ്യ സിനിമ മുതൽ അദ്ദേഹത്തിെൻറ കൂടെ ഞാനുണ്ട്.
ശൈലി, ഭാവി പ്രോജക്ടുകൾ
മാറ്റങ്ങൾ സിനിമയിൽ വന്നുകൊണ്ടിരിക്കും. നമ്മൾ എടുത്തുകൊണ്ടിരിക്കുന്ന സെമി റിയലിസ്റ്റിക് രീതിയിൽ തന്നെ എല്ലാവരും കഥ പറയണമെന്നില്ല. വ്യത്യസ്തമായ ശൈലിയിൽ നല്ലരീതിയിൽ കഥപറയുന്ന ഒരുപാട് ചെറുപ്പക്കാർ സിനിമയിൽ ഉയർന്നുവരുന്നുണ്ട്. അതുകൊണ്ട് സിനിമയുടെ ഭാവി മികച്ചതായിരിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നേതയുള്ളൂ. അതേക്കുറിച്ചൊന്നും ഇപ്പോൾ പറയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.