മുംബൈ: ബോളിവുഡ് ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ കാദർ ഖാൻ(81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു അന്ത്യം. പ്രൊഗ്രസീവ് സൂപർ ന്യൂക്ലിയർ പാൾസി എന്ന അസുഖം ബാധിച്ച് ഒാർമ ശക്തിയും ശരീരത്തിെൻറ സന്തുലിതാവസ്ഥയും നഷ്ടപ്പെട്ട കാദർ ഖാൻ ഏറെ നാൾ കിടപ്പിലായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ആരോഗ്യനില വഷളായത്. മുഴുവൻ കുടുംബവും കാനഡയിൽ ആയതിനാൽ കാദർ ഖാെൻറ അന്ത്യകർമങ്ങൾ കാനഡയിൽ തന്നെ നടക്കുമെന്ന് മകൻ സർഫറാസ് ഖാൻ പറഞ്ഞു.
കാബൂളിൽ ജനിച്ച കാദർ ഖാൻ 1973ൽ പുറത്തിറങ്ങിയ ‘ദാഗ്’ എന്ന ചിത്രത്തിലൂെടയാണ് തെൻറ അഭിനയ ജീവിതം ആരംഭിക്കുന്നത്. 250ഒാളം ചിത്രങ്ങൾക്ക് സംഭാഷണം രചിച്ചു. 300ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹം ഏറെയും ചെയ്തിരുന്നത്. വില്ലനായും വേഷമിട്ടിട്ടുണ്ട്. സിനിമാതാരമാവുന്നതിനു മുമ്പ് രന്ദിർ കപൂർ-ജയ ബച്ചൻ ജോഡി അഭിനയിച്ച ‘ജവാനി ദിവാനി’ എന്ന ചിത്രത്തിന് സംഭാഷണമെഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.