ന്യൂഡൽഹി: പത്മാവത് പോലുള്ള സിനിമകൾക്ക് ചരിത്രമൂല്യമില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇത്തരം സിനിമകൾ വീണ്ടും മുറിവുകളുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് ഇതുപോലുള്ള സിനിമകൾ നിർമിക്കരുതെന്ന് പറയുന്നതെന്നും സ്വാമി പറഞ്ഞു.
ചരിത്രവുമായി ബന്ധമില്ലെന്ന് അവർ തന്നെ പറയുന്നു. എന്നാൽ പിന്നെ എന്തിനാണ് സിനിമ നിർമിച്ചത്? ഇൗ വിഷയത്തിൽ രാഹുൽ ഗാന്ധി സ്വന്തം നിലപാട് പ്രഖ്യാപിക്കാത്തതെന്തെന്നും സ്വാമി ചോദിച്ചു.
അതേസമയം, പത്മാവതിന് സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റോർഗഡിെല ജോഹർ സമിതി സൻസ്ത നൽകിയ പരാതി ഡൽഹി ഹൈകോടതി പരിഗണിച്ചില്ല. പരാതിക്കാരന് സുപ്രീം കോടതിെയ സമീപിക്കാമെന്ന് ൈഹകോടതി നിർദേശിച്ചു.
അതിനിടെ, കോൺഗ്രസ് നേതാവ് തെഹ്സീൻ പൂനെവാല നാലു സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയിൽ പരാതി ഫയൽ ചെയ്തു. പത്മാവതിെൻറ പ്രദർശനവുമായി ബന്ധപ്പെട്ട് ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ട ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കെതിെരയാണ് പരാതി.
അതേസമയം, ഗുഡ്ഗാവിലും ബിഹാറിലുമടക്കം അക്രമസംഭവ അരങ്ങേറിയ ഇടങ്ങളിൽ സിനിമയുടെ പ്രദർശനം റദ്ദാക്കി. ബിഹാറിൽ ചില മൾട്ടിപ്ലസുകളിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. ഝാർഖണ്ഡിലും മൾട്ടിപ്ലസുകളിൽ സിനിമ പ്രദർശിപ്പിച്ചെങ്കിലും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ മൂലം 40 ശതമാനം പേർ മാത്രമേ സിനിമ കാണാൻ എത്തിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.