ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കഥാവിഭാഗത്തിൽ 12ഉം കഥേതര വിഭാഗത്തിൽ മൂന്നുമായി മലയാളസിനിമ പുരസ്കാരങ്ങൾ വാരിക്കൂട്ടി. ഇൗയിടെ അന്തരിച്ച ശ്രീദേവി ‘മോം’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കും ബംഗാളി നടൻ റിഥി സെൻ മികച്ച നടനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. അസമീസ് ചിത്രമായ ‘വില്ലേജ് റോക്സ്റ്റാർസ്’ ഇൗ വർഷത്തെ മികച്ച ചിത്രമായി. 2017ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നക്കാണ്.
‘ഭയാനക’ത്തിലൂടെ ജയരാജ് മികച്ച സംവിധായകനും അവലംബിത തിരക്കഥക്കുമുള്ള അവാർഡുകൾ നേടിയപ്പോൾ യേശുദാസ് മികച്ച ഗായകനും ഫഹദ് ഫാസിൽ മികച്ച സഹനടനുമായി. ടേക്ക് ഒാഫിലെ മികച്ച അഭിനയത്തിന് നടി പാർവതി മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി. മലയാളത്തിൽ തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം എന്നീ ചിത്രങ്ങൾക്കാണ് കൂടുതൽ അവാർഡുകൾ. മികച്ച മലയാളചിത്രത്തിനുള്ള അവാർഡിനർഹമായ ദിലീഷ് പോത്തെൻറ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള പുരസ്കാരവും േനടിയത്. ഇൗ ചിത്രമാണ് സജീവ് പാഴൂരിനെ മികച്ച തിരക്കഥക്കുള്ള അവാർഡിനർഹമാക്കിയത്. ‘ഭയാനക’ത്തിനായി കാമറ ചലിപ്പിച്ച നിഖിൽ എസ്. പ്രവീണാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ‘ഭയാനക’ത്തിനാണ്.
‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകൻ. കാട്രു വെളിയിടൈ എന്ന തമിഴ്ചിത്രത്തിലുടെ സംഗീതസംവിധാനത്തിനും ‘മോം’ എന്ന ഹിന്ദി ചിത്രത്തിലൂടെ പശ്ചാത്തലസംഗീതത്തിനുമുള്ള അവാർഡുകൾ എ.ആർ. റഹ്മാന് ലഭിച്ചു. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലക്ഷദ്വീപിൽ നിന്നുള്ള ചിത്രമായ സിഞ്ചാർ സംവിധാനം ചെയ്ത പാമ്പള്ളിക്കാണ്.
‘ആളൊരുക്കം’ ആണ് മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം. നടി പാർവതിക്കുപുറമെ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശമുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരം ‘ടേക്ക് ഓഫി’ലൂടെ തന്നെ സന്തോഷ് രാമൻ നേടി. കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ വയനാട്ടിലെ പണിയസമുദായത്തെക്കുറിച്ചുള്ള ചിത്രമായ ‘സ്ലേവ് െജനസിസും’ പുരസ്കാരത്തിന് അർഹമായി. ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ‘സ്വോർഡ് ഓഫ് ലിബർട്ടി- ദ് ലൈഫ് ആൻഡ് ഡെത്ത് ഓഫ് വേലുത്തമ്പി ദളവ’ ജീവചരിത്ര/ചരിത്ര വിഭാഗത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ കഥേതര വിഭാഗത്തിൽ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം രമേശ് നാരായണന് ലഭിച്ചു. സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മലയാളത്തിന് ലഭിച്ച പുരസ്കാരങ്ങൾ:
മറ്റ് ദേശീയ പുരസ്കാരങ്ങൾ:
മികച്ച പ്രാദേശിക ഭാഷാ ചിത്രങ്ങൾ:
പ്രത്യേക ജൂറി പരാമർശങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.