തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ കലാഭവന്‍ മണിയുടെ കുടുംബത്തെ അവഗണിച്ചെന്നാരോപിച്ച് മാക്ടയുടെ പ്രതിഷേധം. ബുധനാഴ്ച വൈകീട്ടോടെയാണ് മാക്ട പ്രവര്‍ത്തകര്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ കൈരളി തിയറ്ററിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.
കലാഭവന്‍ മണിയുടെ കുടുംബത്തെ അക്കാദമി അവഗണിച്ചതിലും ദേശീയ അവാര്‍ഡ് നേടിയ ചിത്രം ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ മേളയില്‍ പ്രദര്‍ശിപ്പിക്കാതെ അക്കാദമി എക്സിക്യൂട്ടിവ് അംഗം സിബിമലയിലിന്‍െറ ‘ആയിരത്തില്‍ ഒരുവന്‍’ പ്രദര്‍ശിപ്പിച്ചതിലും പ്രതിഷേധിച്ചാണ് മാക്ട അംഗങ്ങള്‍ എത്തിയത്.
ബൈജു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളായി.
മാക്ട വര്‍ക്കിങ് ചെയര്‍മാന്‍ ആര്‍. സുരേഷ്കുമാര്‍, എ.ഐ.എന്‍.ടി.യു.സി ജില്ല വൈസ് പ്രസിഡന്‍റ് പട്ടം ശശിധരന്‍, എസ്.സി.സി.എസ് ദലിത് സംഘടന സംസ്ഥാന സെക്രട്ടറി സുരേഷ്, അജ്മല്‍ ശ്രീകണ്ഠപുരം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.