ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദർശനം ഇന്ന് നടക്കും. ഹോളിവുഡ് ചിത്രം ‘ബ്ലാക് പാൻതർ’ ആണ് ആദ്യസിനിമ. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ ഒരുക്കിയ തിയറ്ററിൽ ക്ഷണിക്കപ്പെട്ടവർക്കാണ് പ്രദർശനം. വരും ദിവസങ്ങളിലും സ്വകാര്യ പ്രദർശനം തുടരും. പൊതുജനങ്ങൾക്കുള്ള പ്രദർശനം മേയ് മാസത്തിലാകും ആരംഭിക്കുക. അതിനുള്ള ടിക്കറ്റ് വിൽപന ഇൗമാസം അവസാനത്തോടെ തുടങ്ങും.
അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനി സജ്ജീകരിക്കുന്ന തിയറ്ററിൽ വിപുലമായ ചടങ്ങുകളോടെയായിരിക്കും ആദ്യദിവസത്തെ പ്രദർശനം നടക്കുക. സിംഫണി കൺസേർട്ട് ഹാൾ എന്ന നിലയിൽ നിർമിച്ച സംവിധാനമാണ് തിയറ്റർ ആക്കി മാറ്റിയത്. എ.എം.സിയുടെ മേൽേനാട്ടത്തിൽ ലോകോത്തര നിലവാരത്തിൽ പണിപൂർത്തിയാക്കിയ തിയറ്ററിൽ 620 സീറ്റുകളുണ്ട്. തുകൽ സീറ്റുകളാണ് മുഴുവനും. മെയിൻ ഹാളും ബാൽക്കണിയുമായി രണ്ട് തട്ടുകളിലാണ് സീറ്റുകൾ സംവിധാനിച്ചിരിക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളുള്ള മാർബിൾ ബാത്റൂമുകളാണ് മറ്റൊരു പ്രത്യേകത. രണ്ടുമാസത്തിനകം ഇവിടെ മൂന്നു സ്ക്രീനുകൾ കൂടി പ്രവർത്തനമാരംഭിക്കും. അഞ്ചുവർഷത്തിനുള്ളിൽ രാജ്യമെങ്ങും 40 തിയറ്ററുകൾ നിലവിൽ വരും. മാർവൽ സ്റ്റുഡിേയാസ് നിർമിച്ച സൂപ്പർഹീറോ സിനിമയാണ് ഫെബ്രുവരി 16 ന് അമേരിക്കയിൽ റിലീസ് ചെയ്ത ‘ബ്ലാക് പാൻതർ’. വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് ആൻഡ് മോഷൻ പിക്ചേഴ്സ് ആണ് വിതരണക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.