കോഴിക്കോട്: ന്യൂഡൽഹി, നിറക്കൂട്ട്, സംഘം, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോഷി- ഡെന്നിസ് ജോസഫ് കൂട്ടുകെട്ട് പിരിഞ്ഞതിൻെറ വെളിപ്പെടുത്തലുകളുമായി തിരക്കഥാകൃത്ത്. 'മാധ്യമം' ആഴ്ചപ്പതിപ്പിൽ ഡെന്നിസ് ജോസഫ് എഴുതുന്ന ‘നിറക്കൂട്ടുകളില്ലാതെ” എന്ന ആത്മകഥയിലാണ് മലയാള സിനിമയിൽ ഹിറ്റുകളൊരുക്കിയവർ വേർപിരിഞ്ഞ സംഭവം വിവരിക്കുന്നത്. തിങ്കളാഴ്ചയാണ് ആഴ്ചപ്പതിപ്പ് വിപണിയിലെത്തുന്നത്.
“ഞാനും ജോഷിയും അത്രയും കാലം ഒരുമിച്ച് സിനിമ ചെയ്യുകയും, ഞാൻ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ കരുതുകയും, ഒരു ഗുരു ആയി അന്നും ഇന്നും കാണുകയും ചെയ്യുന്നതാണ്. എന്നാൽ ‘നമ്പർ: 20 മദ്രാസ് മെയിൽ സനിമയുമായി ബന്ധപ്പെട്ട് ജോഷിയിൽ നിന്നുണ്ടായ ഒരനുഭവം എനിക്കൊരു ഷോക്ക് ആയി.” ഡെന്നിസ് എഴുതുന്നു. പിരിയാനുണ്ടായ കാരണങ്ങൾ ഏറെ വിശദമായി തന്നെ ഡെന്നിസ് ജോസഫ് തുറന്നെഴുതുന്നുണ്ട് തൻെറ ആത്മകഥയിൽ.
“ഈ അടുത്തകാലം വരെ ഞാനും ജോഷിയും കൂടി ചില തിരക്കഥകൾ എഴുതുകയും, ദിലീപിന് വേണ്ടി ഒരു പ്രോജക്ട് ആലോചിക്കുകയും അതൊന്നും നടക്കാതെ പോകുകയും ചെയ്തു. നമ്പർ: 20 മദ്രാസ് മെയിലിനു മുമ്പ് ഉണ്ടായിരുന്ന ബന്ധം ഇന്ന് ഞാനും ജോഷിയും തമ്മിലില്ല. അത് തിരിെക വരുമോ എന്ന് അറിയില്ല. വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്ന ബന്ധം നിലവിലുണ്ടെങ്കിലും, ഞങ്ങൾ തമ്മിലുള്ള പ്രഫഷനൽ ബന്ധത്തിെൻറ ആ മൃദുലത എെന്നന്നേക്കുമായി അവസാനിച്ചു.” ഡെന്നിസ് ജോസഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.