ജിദ്ദയിൽ സംഘടിപ്പിച്ച 'മസറ' സിനിമയുടെ റിലീസ് ആഘോഷത്തിൽ പങ്കെടുത്തവർ
ജിദ്ദ: ജിദ്ദയിൽ നിന്നുള്ള ഒരു കൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ മലയാള ചലച്ചിത്രം ‘മസറ’യുടെ ഒ.ടി.ടി റിലീസിനോടനുബന്ധിച്ച് ജിദ്ദയിൽ ആഘോഷം സംഘടിപ്പിച്ചു. അണിയറ പ്രവർത്തകർ, അഭിനേതാക്കൾ, മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ പ്രവർത്തകർ എന്നിവർ സംബന്ധിച്ച ചടങ്ങിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകരായ കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, ഗഫൂർ കൊണ്ടോട്ടി, എ.എം. സജിത്ത്, ഗഫൂർ മമ്പുറം, സിനിമ നിർമാതാവ് ജുനൈസ് ബാബു, നാടക സംവിധായകൻ മൊഹ്സിൻ കാളികാവ്, സോഷ്യൽ മീഡിയ പ്രവർത്തകരായ അമിസ്, ഷാജു അത്താണിക്കൽ, എം.സി. മനാഫ്, സി. റഊഫ്, ഹാരിസ് ബിൻ സലാം, മറ്റു മേഖലകളിൽ നിന്നുള്ള അബ്ദുൽ ഖാദർ ആലുവ, നൗഷാദ് ചാത്തല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സംവിധായകൻ അലി അരികത്ത് പങ്കുവെച്ചു. ഹാരിസ് ഹസ്സൈൻ, സിമി അബ്ദുൽ ഖാദർ എന്നിവർ പരിപാടി നിയന്ത്രിച്ചു. അബ്ദുല്ല മുക്കണ്ണി നന്ദി പറഞ്ഞു. അണിയറ പ്രവർത്തകരായ അദ്നു ഷബീർ, സാദത്ത്, ഷുഹൈബ്, അഫ്സൽ നാറാണത്ത്, നാസർ മോങ്ങം, നിസാർ കരുനാഗപ്പള്ളി, അബൂബക്കർ പരീത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
അലി അരികത്ത് രചനയും സംവിധാനവും നിർവഹിച്ച ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ‘മസറ’ സിനിമ പൂർണമായും ജിദ്ദയിലും ത്വാഇഫിലുമായാണ് ചിത്രീകരിച്ചത്. നാസർ തിരുനിലത്ത് ആണ് നിർമാതാവ്. ജിദ്ദയിൽനിന്നുള്ള 32 പേർ സിനിമയിൽ അഭിനേതാക്കളായിട്ടുണ്ട്. സിസ്പേസ് എന്ന ഒ.ടി.ടി ഫ്ലാറ്റ്ഫോമിൽ https://cspace.onelink.me/fIEp/jutiiop5 എന്ന വെബ്സൈറ്റ് വഴി ചിത്രം കാണാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.