ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. പ്രതിയെ പാലക്കാട് നിന്ന് പുലർച്ചെയാണ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അൻവർ അലി എന്ന പേരിൽ ഷംനയോട് സംസാരിച്ചത് ഷെരീഫാണ് എന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യം വ്യക്തമല്ല. വരനായി വന്ന് തന്നോട് സംസാരിച്ചത് ആരെന്ന് അറിയില്ലെന്ന് ഷംന പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം ഷെരീഫിനെ ചോദ്യം ചെയ്താൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. ഷംന കാസിമിന്‍റെ കേസിലും മറ്റ് യുവതികളില്‍നിന്ന് പണം തട്ടിയെടുത്ത കേസുകളിലും മുഖ്യ ആസൂത്രകൻ ഷെരീഫാണെന്നാണ് വിവരം.

തമിഴ്‌നാട്ടില്‍ ഒളിവില്‍കഴിഞ്ഞിരുന്ന ഷെരീഫ് കോടതിയില്‍ കീഴടങ്ങാന്‍ നീക്കം നടത്തുന്നതിനിടെയാണ് പോലീസിന്‍റെ പിടിയിലായത്. തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത് ഇയാളായിരുന്നുവെങ്കിലും പലയിടത്തും ഷെരീഫ് നേരിട്ട് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഷംന കാസിമിനെയും ഫോണിലൂടെ മാത്രമാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളും പരാതിക്കാരായ യുവതികളുമാണ് ഷെരീഫിനെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തട്ടിപ്പുസംഘം സ്വര്‍ണക്കടത്തും കുഴല്‍പ്പണ ഇടപാടുകളും നടത്തിയിരുന്നതായി സൂചനയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.