ന്യൂഡൽഹി: സിനിമ ബഹിഷ്കരിക്കുമെന്ന് പറയുന്നത് ഭയപ്പെടുത്താനാണെന്ന് ബോളിവുഡ് താരം വരുൺ ധവാൻ. ദിൽവാലെ എന ്ന തൻെറ ചിത്രം ബഹിഷ്കരിക്കുമെന്ന് ഭീഷണിയുണ്ടായായിരുന്നു. പത്മാവദിനെതിരെയും സമാന ഭീഷണിയുണ്ടായിരുന്നു. ഭയപ്പെടുത്താനാണ് ഇത്തരം തന്ത്രം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജെ.എൻ.യു പ്രശ്നത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ സാധിക്കില്ല. ഇത്തരം ആക്രമണങ്ങളെ അപലപിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ മുഖംമൂടി ധരിച്ച് ആളുകളെത്തി ആക്രമിക്കുകയെന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും വരുൺ ധവാൻ പറഞ്ഞു. മധ്യപ്രദേശിൽ സ്ട്രീറ്റ് ഡാൻസർ 3ഡിയെന്ന പുതിയ ചിത്രത്തിൻെറ പ്രചാരണത്തിനിടെയാണ് വരുൺ ധവാൻെറ പരാമർശം.
ജെ.എൻ.യുവിലെ ആക്രമണങ്ങളെ അപലപിച്ച് സ്വരാ ഭാസ്കർ, അനുരാഗ് കശ്യപ്, റിച്ച ഛദ്ദ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് നടി ദീപിക പദുകോൺ ജെ.എൻ.യുവിൽ നേരിട്ടെത്തി വിദ്യാർഥികൾക്ക് പിന്തുണയറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.