ഭാസ്കർ റെഡ്ഡി
ബംഗളൂരു: കോടികളുടെ മദ്യ അഴിമതിക്കേസിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി) ജനറൽ സെക്രട്ടറി ചെവിറെഡ്ഡി ഭാസ്കർ റെഡ്ഡിയെ ആന്ധ്രാപ്രദേശ് പൊലീസ് ബംഗളൂരുവിൽ ബുധനാഴ്ച അറസ്റ്റ് ചെയ്തു.
തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി ബംഗളൂരു കെമ്പെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണിത്.
ഇമിഗ്രേഷൻ അധികൃതർ ആന്ധ്രാപ്രദേശ് പൊലീസിനെ വിവരമറിയിച്ചു. ഭാസ്കർ റെഡ്ഡിയെയും സഹായി വെങ്കിടേഷ് നായിഡുവിനെയും ബുധനാഴ്ച പുലർച്ചയാണ് എസ്.ഐ.ടി സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും വിജയവാഡയിലേക്ക് കൊണ്ടുപോയി.
അവിടെ ഇരുവരെയും ആന്റി കറപ്ഷൻ ബ്യൂറോ കോടതിയിൽ ഹാജരാക്കും. ചന്ദ്രഗിരിയിൽനിന്നുള്ള മുൻ എം.എൽ.എ ഭാസ്കർ റെഡ്ഡി കേസിൽ 38ാം പ്രതിയാണ്. കേസിൽ ഇതുവരെ 39 പ്രതികളെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.