മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോവുന്നതിന്റെ വിഡിയോ ദൃശ്യത്തിൽനിന്ന്
ബംഗളൂരു: കലബുറഗി സെദാം താലൂക്കിലെ കോഡ്ല ഗ്രാമത്തിൽ ഹൃദയാഘാതം മൂലം മരിച്ച സിമന്റ് ഫാക്ടറി തൊഴിലാളിയുടെ മൃതദേഹം ജീവനക്കാർ അനാദരവോടെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. ശ്രീ സിമന്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിയായ ചന്ദൻ സിങ്ങാണ് (34) മരിച്ചത്.
വിശ്രമമുറിയിലേക്ക് പോകുന്നതിനിടെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നു. പോസ്റ്റ്മോർട്ടം പരിശോധന നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. തൊഴിലാളിയുടെ മൃതദേഹത്തോട് മനുഷ്യത്വരഹിതമായ പെരുമാറ്റം നടത്തിയതിൽ ശ്രീ സിമന്റ് കമ്പനി ഭരണകൂടത്തിനെതിരെ പൊതുജന രോഷം ഉയർന്നുവന്നിട്ടുണ്ട്. സെഡാം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.