2015ൽ ബംഗളൂരുവില്‍ നടന്ന എസ്.വൈ.എസ് ദേശീയ സംഗമത്തിൽ ആലിക്കുട്ടി മുസ്‍ലിയാർ സംസാരിക്കുന്നു

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാഠവമുള്ള മഹാപണ്ഡിതൻ ബാംഗ്ലൂർ എസ്.വൈ.എസ്

ബംഗളൂരു: പാണ്ഡിത്യവും നേതൃപാഠവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്ന പ്രഫസർ ആലികുട്ടി മുസ്‌ലിയാരെന്ന് ബാംഗ്ലൂർ എസ്.വൈ. എസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

2015 ൽ അദ്ദേഹം എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് ബാംഗ്ലൂരിൽ അഖിലേന്ത്യ സാരഥി സംഗമം നടക്കുന്നത്. അനേകം പണ്ഡിതന്മാർ സംഗമിച്ച കേരളത്തിന് പുറത്തുളള വലിയ സമ്മേളനമായിരുന്നു.

പിന്നീട് ബാംഗ്ലൂരിൽ സമസ്‌തയുടെ സംഘടനാപ്രവർത്തനം ശക്തിപ്പെടുന്നതിനും അനുബന്ധമായി നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് ബാംഗ്ലൂർ സാക്ഷിയാവുന്നതിനും അത് കാരണമായി.

അദ്ദേഹത്തിൻ്റെ നേതൃ പാഠവമാണ് ജംഇത്തുൽ ഉലമയെയും പോഷക സംഘടനകളെയും കൂടുൽ കരുത്തുറ്റതാക്കിയതെന്ന് പ്രസിഡന്‍റ് എ.കെ. അശ്‌റഫ് ഹാജി, ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.സി സിറാജ്, കെ.എച്ച്. ഫാറൂഖ്, ശംസുദ്ധീൻ കൂടാളി, ശംസുദ്ധീൻ സാറ്റലൈറ്റ്, കെ.സി. അബ്ദുൽ ഖാദർ, റിയാസ് മടിവാള, സകരിയ്യ ഇലക്ട്രോണിക് സിറ്റി തുടങ്ങിയവർ പറഞ്ഞു.

Tags:    
News Summary - Alikkutty Musliyar, a great scholar with leadership skills, Bangalore SYS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.