മംഗളൂരു: ഗുണ്ടാത്തലവനും ഹിന്ദുത്വ പ്രവർത്തകനുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളിൽ ഏഴ് പേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ഉള്ളാൾ, കങ്കനാടി ടൗൺ, കാവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ വ്യത്യസ്ത അക്രമങ്ങൾ നടന്നിരുന്നു. ഉള്ളാളിൽ താമസിക്കുന്ന ഫൈസൽ (40) അക്രമത്തിനിരയായ കേസിൽ മുടിപ്പുവിലെ ലോഹിതാശ്വ (32), വീരനഗറിലെ പുനീത് (28),കുത്താറിലെ ഗണേഷ് പ്രസാദ് (23) എന്നിവരെ അറസ്റ്റ് ചെയ്തു.
ദെരെബൈൽ കൊഞ്ചാടിക്കടുത്ത് കറുത്ത ഇന്നോവ കാറിൽ എത്തിയ അഞ്ച് -ആറ് പേരടങ്ങുന്ന സംഘം മുഹമ്മദ് ലുഖ്മാൻ എന്ന മീൻ കച്ചവടക്കാരനെ ആക്രമിച്ച കേസിൽ ബജ്പെയിലെ ലിഖിത്ത് (29), കുത്താറിലെ രാകേഷ് (34),സൂറത്ത്കലിലെ ധനരാജ് എന്ന ധനു (24), മൂഡബിദ്രിയിലെ പ്രശാന്ത് ഷെട്ടി (26) എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.