ബംഗളൂരു: പട്ടികജാതിക്കാർക്കിടയിലെ ആഭ്യന്തര സംവരണം പരിഷ്കരിക്കുന്നതിന് മുന്നോടിയായി നടത്തുന്ന പട്ടികജാതി സർവേക്ക് ബംഗളൂരുവിൽ ജൂലൈ ആറുവരെ സമയം നീട്ടി നൽകി. ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് നേതൃത്വം നൽകുന്ന കമീഷനാണ് സർവേ നയിക്കുന്നത്.
ബംഗളൂരു നഗര പരിധിയിലൊഴികെ സംസ്ഥാനത്ത് മറ്റിടത്തെല്ലാം ജൂൺ 30ന് സർവേ അവസാനിപ്പിച്ചിരുന്നു. ലക്ഷ്യമിട്ടതിൽ 91.84 ശതമാനം ജനങ്ങളിൽനിന്നാണ് വിവരം ശേഖരിച്ചത്. അതേസമയം, ബംഗളൂരുവിൽ ലക്ഷ്യമിട്ടതിന്റെ 52 ശതമാനം മാത്രമേ പൂർത്തീകരിക്കാനായുള്ളൂവെന്നതിനാലാണ് സർവേ തീയതി വീണ്ടും നീട്ടിയത്.
ബംഗളൂരു നഗരത്തിൽ 13.62 ലക്ഷം പട്ടികജാതി വിഭാഗക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ജൂൺ 30 വരെ ഇതിൽ 7.04 ലക്ഷം പേരിൽനിന്നുമാത്രമേ വിവരം ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.