സമീർ അഹമ്മദ് ഖാൻ
ബംഗളൂരു: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ തനിക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷ -ഭവന മന്ത്രി ബിസെഡ് സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു അദ്ദേഹം. പാർട്ടിയെക്കാൾ വലുതായി ആരുമില്ല. സമീൻ അഹമ്മദ് ഖാൻ പാർട്ടിയേക്കാൾ വലുതല്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ എനിക്കെതിരെയും നടപടിയെടുക്കണം. കോൺഗ്രസിലെ ആരും തന്നെ ലക്ഷ്യം വച്ചിട്ടില്ലെന്നും തന്നെ ഒറ്റപ്പെടുത്തുകയാണെന്ന വാദംൾ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ദാവണഗരെ മണ്ഡലത്തിലെ ടിക്കറ്റ് വിഷയവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പരാമർശിച്ച സമീർ, പാർട്ടിയിൽ ആരും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്റെ പേര് ആരും പരാമർശിച്ചിട്ടില്ലെന്നും പറഞ്ഞു. മതനേതാക്കൾ എന്തെങ്കിലും പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ച് അവരോട് നേരിട്ട് ചോദിക്കണം. ടിക്കറ്റ് നിഷേധിച്ചതിൽ ചില മതനേതാക്കൾ നിരാശ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.