‘ഗൃഹലക്ഷ്മി’ പദ്ധതി: ഇന്നുമുതൽ അപേക്ഷിക്കാം

ബംഗളൂരു: ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതിയിൽ വെള്ളിയാഴ്ച മുതൽ അപേക്ഷ സ്വീകരിക്കും. വനിത-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ അറിയിച്ചതാണിത്. ഓൺലൈനായും ഓഫ്ലൈനായും അപേക്ഷ നൽകാം.

ബി.പി.എൽ, അന്ത്യോദയ കാർഡ് ഉടമകൾക്ക് സേവസിന്ധു പോർട്ടലിൽ സൗജന്യമായി അപേക്ഷിക്കാം. ബംഗളൂരുവൺ, കർണാടകവൺ, ഗ്രാമവൺ സെന്ററിലൂടെയും അപേക്ഷിക്കാം. സംശയങ്ങൾക്ക് 1902 നമ്പറിൽ വിളിക്കാം. ഈ വർഷം മുഴുവൻ അപേക്ഷിക്കാമെന്നും ഇതിന് സമയപരിധിയില്ലെന്നും മന്ത്രി പറഞ്ഞു.

സമ്പന്നവീടുകളിലെ ഗൃഹനാഥകൾക്ക് ‘ഗൃഹലക്ഷ്മി’ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യം അനുവദിക്കില്ല. ആദായനികുതിയും ജി.എസ്.ടിയും ഫയൽ ചെയ്യുന്ന കുടുംബത്തിലെ ഗൃഹനാഥകൾക്ക് ഇതിന് അർഹതയില്ല. ആനുകൂല്യത്തിനായി തെറ്റായ വിവരങ്ങൾ നൽകിയാൽ കർശന നടപടിയെടുക്കും.

Tags:    
News Summary - 'Grihalakshmi' scheme: Apply from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.