ദേവരബീസനഹള്ളി ഭൂമി ഇടപാട് മുൻസർക്കാറിന്റെ പകൽക്കൊള്ളയെന്ന് ഹൈകോടതി

ബംഗളൂരു:സൗത്ത് താലൂക്കിൽ ദേവരബീസനഹള്ളി ഗ്രാമത്തിലെ 36 ഗുണ്ട ഭൂമി കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി) ഏറ്റെടുത്ത് ന്യൂഡൽഹി ആസ്ഥാനമായ റോയൽ ഫ്രാഗ്രൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുവദിച്ചതിന്റെ ഡീനോട്ടിഫിക്കേഷൻ കർണാടക ഹൈകോടതി ശരിവച്ചു.

ഭൂവുടമകൾക്ക് അനുകൂലമായി സംസ്ഥാന അധികാരികൾ പാവപ്പെട്ട കർഷകരുടെ ഭൂമിയിൽ നടത്തിയ പകൽ കൊള്ളയായിരുന്നു അത്. നിയമനടപടികളില്ലാതെ ഒരാളുടെയും സ്വത്ത് അപഹരിക്കാൻ കഴിയില്ല, അതും പൊതുആവശ്യത്തിനായി മാത്രമേ സ്വത്ത് ഏറ്റെടുക്കാൻ കഴിയൂ -ഭൂവുടമകൾ സമർപ്പിച്ച അപ്പീൽ അനുവദിച്ച് ജസ്റ്റിസുമാരായ ഡി.കെ. സിംഗ്, ജസ്റ്റിസ് താര വിറ്റാസ്റ്റ ഗഞ്ചു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

2004ലെ എച്ച്.ഡി കുമാര സ്വാമി സർക്കാറിന്റെ കാലത്താണ്ക്രമക്കേട് നടന്നത്. ഭൂവുടമകളായ പട്ടേൽ ജെതലാൽ രാമാജിയുടെയുംകുടുംബാംഗങ്ങളുടെയുംഉടമസ്ഥതയിലുള്ളസർവേ നമ്പർ 10/2 (23 ഗുണ്ടകൾ), സർവേ നമ്പർ 10/3 (13 ഗുണ്ടകൾ) എന്നിവയിൽ നിന്ന് 36 ഗുണ്ട ഭൂമി സോഫ്റ്റ്‌വെയർ പാർക്ക് സ്ഥാപിക്കുന്നതിനായി 2004ൽ അന്നത്തെസർക്കാർഏറ്റെടുത്തു. സോഫ്റ്റ്‌വെയർ നിർമ്മാണത്തിലോ കമ്പ്യൂട്ടർ അനുബന്ധ ഉൽ‌പാദന മേഖലയിലോ യാതൊരു പരിചയവുമില്ലാത്ത ചില സ്ഥാപനങ്ങൾക്ക് ഭൂമി അനുവദിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 2009 മെയിൽ സംസ്ഥാന സർക്കാർ ഈ ഭൂമി ഡീനോട്ടിഫൈ ചെയ്തു.

2013 മാർച്ച് ആറിന് റോയൽ ഫ്രാഗ്രൻസസ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് അനുവദിക്കുകയും ഡിനോട്ടിഫിക്കേഷൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കരിയമ്മണ്ണ അഗ്രഹാര, ദേവരബേസനഹളി വില്ലേജുകളിലെ 150 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനും അനുവദിക്കുന്നതിനുമായി സമർപ്പിച്ച മുഴുവൻ വിവരങ്ങളും ഡിവിഷൻ ബെഞ്ച് പരിശോധിച്ചു.

കെ.ഐ.എ.ഡി.ബി.യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വാണിജ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2004-ൽ നൽകിയ റിപ്പോർട്ട് ബെഞ്ച് ഉദ്ധരിച്ചു. വികാസ് ടെലികോം ലിമിറ്റഡ്, റോയൽ ഫ്രാഗ്രൻസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രേമൽ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്, സുപ്രീം ബിൽഡ് ക്യാപ് പ്രൈവറ്റ് ലിമിറ്റഡ്, ആദർശ പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ച് സ്ഥാപനങ്ങൾക്ക് മുൻ പരിചയമോ വൈദഗ്ധ്യമോ ഇല്ലെന്നും അവർ അത്തരം വ്യവസായങ്ങൾ നടത്തുന്നുണ്ടെന്നതിന് തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വികാസ് ടെലികോം, സുപ്രീം ബിൽഡ്-ക്യാപ്, റോയൽ ഫ്രാഗ്രൻസസ് എന്നീ മൂന്ന് സ്ഥാപനങ്ങളും മിഥിലേഷ് കുമാർ ത്രിപാഠിയും സന്തോഷ് ഗാർഗും പ്രതിനിധീകരിക്കുന്ന ഡയറക്ടർമാരുടെ അതേ ഗണത്തിൽ പെട്ടവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അസോസിയേഷൻ മെമ്മോറാണ്ടം പ്രകാരം റോയൽ ഫ്രാഗ്രൻസസ് ഗുട്ട്ക ഉൽപാദനത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അത്തരമൊരു അപേക്ഷ ചവറ്റുകുട്ടയിൽ എറിയേണ്ടതായിരുന്നു, പക്ഷേ അത് ഉത്സാഹത്തോടെയാണ് സ്വീകരിച്ചതെന്ന് ബെഞ്ച് പറഞ്ഞു. കമ്പനിയുടെ നിർദ്ദേശപ്രകാരം 12 ഏക്കർ ഭൂമിക്ക് പകരം 29 ഏക്കർ ഭൂമി അനുവദിച്ചതിൽ നിന്ന് കമ്പനിയോടുള്ള കെ.ഐ.എ.ഡി.ബിയുടെ വിധേയത്വം അളക്കാൻ കഴിയുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.ചില വിവരങ്ങൾ ഒഴികെ, കമ്പനിയുടെ അപേക്ഷ അപൂർണ്ണമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

"പൊതു ഉപയോഗത്തിനും പൊതു ആവശ്യങ്ങൾക്കുമായി സ്വകാര്യ സ്വത്ത് നിർബന്ധിതമായി ഏറ്റെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരമാധികാരം ഭരണഘടനാ പരിധികൾക്ക് വിധേയമായി പൊതു ആവശ്യത്തിനായി മാത്രമേ വിനിയോഗിക്കാവൂ.

പൊതു ലക്ഷ്യവുമില്ലാതെ, സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി നിയമവിരുദ്ധമായും ഏകപക്ഷീയമായും ദുരുദ്ദേശ്യപരമായും സമ്പത്ത് സൃഷ്ടിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ സ്വത്ത് സംസ്ഥാനത്തിന് ഏറ്റെടുക്കാൻ കഴിയില്ല-ബെഞ്ച് പറഞ്ഞു.

Tags:    
News Summary - High Court says Devarabeesanahalli land deal is a waste of time for the previous government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.