കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഭാര്യ ഉഷയും പുണ്യസ്നാനം ചെയ്യുന്നു

കർണാടക ഉപമുഖ്യമന്ത്രി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി

ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലുള്ള ത്രിവേണി സംഗമത്തില്‍ കുടുംബത്തോടൊപ്പം പുണ്യസ്‌നാനം നടത്തി. തന്റെ പ്രിയ ഗുരു നോനവിനകെരെ കടസിദ്ധേശ്വര മഠത്തിലെ കരിവൃഷഭ രാജദേശി കേന്ദ്ര ശിവയോഗീശ്വര ശിവാചാര്യ സ്വാമിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ഭാര്യ ഉഷയോടൊപ്പമാണ് ആചാരപരമായ പുണ്യസ്‌നാനം നടത്തിയത്.

പിന്നീട് ഗംഗ, യമുന, സരസ്വതി നദികളിലെ ത്രിവേണി സംഗമത്തില്‍ ഭാര്യ ഉഷയോടൊപ്പം ആരതി കത്തിച്ച് പ്രത്യേക പൂജയും നടത്തി. ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ശിവകുമാര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ടിട്ടുണ്ട്.

‘‘ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കുകയും ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുകയും ചെയ്തു.

144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ശരിക്കും സന്തോഷവാനാണെന്ന്’’ അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പുണ്യസ്‌നാനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിച്ച ശിവകുമാര്‍, ‘മഹാ കുംഭമേള വൃത്തിയും വെടിപ്പുമുള്ള രീതിയില്‍ നടത്തിയതിന് എല്ലാ സംഘാടകര്‍ക്കും നന്ദി പറയുന്നു’ എന്ന് പറഞ്ഞു.

ഒരാളുടെ ജീവിതത്തില്‍ വന്നുപോകുന്ന ഒരു ചരിത്ര നിമിഷമാണ് മഹാ കുംഭമേള. ഇവിടെ ഒത്തുകൂടിയ ദശലക്ഷക്കണക്കിന് ആളുകളാണ് ക്രമീകരണങ്ങള്‍ വീക്ഷിക്കുന്നത്. അത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് ചെറിയ കാര്യമല്ലെന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.

Tags:    
News Summary - DK Shivakumar in Kumbhmela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.