ബംഗളൂരു: ജോലിക്കിടയിൽ മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം മൂന്ന് ലക്ഷം രൂപയിൽനിന്ന് 10 ലക്ഷമാക്കി ഉയർത്തി കർണാടക ആർ.ടി.സി. ഏഴ് ലക്ഷം രൂപയാണ് ഫാമിലി വെൽഫെയർ പദ്ധതി പ്രകാരം അധികമായി ലഭിക്കുക. ജീവനക്കാരുടെ അപകടമരണ ഇൻഷുറൻസ് ഒരു കോടിയാക്കി കഴിഞ്ഞ വർഷം ഉയർത്തിയിരുന്നു. പദ്ധതിയിലേക്ക് ജീവനക്കാർ പ്രതിമാസം നൽകുന്ന വിഹിതം നൂറു രൂപയിൽനിന്ന് 200 രൂപയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.