ഡി.കെ. ശിവകുമാർ
ബംഗളൂരു: വർഷങ്ങളായി തങ്ങൾ ആരാധനയും പൂജയും നടത്തിവരുന്നവരാണെന്നും തങ്ങൾക്ക് ആരിൽനിന്നും അത് പഠിക്കേണ്ടതില്ലെന്നും ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യയുടെ പേരിൽ ‘രാമ’യും എന്റെ പേരിൽ ‘ശിവ’യും ഉണ്ട്. ഞങ്ങളുടെ ആരാധനയും പാരമ്പര്യവും ഞങ്ങൾക്കറിയാം. രാഷ്ട്രീയത്തിൽ ധാർമികതയുണ്ടാവേണ്ടതുണ്ട്.
എന്നാൽ, ധർമത്തിൽ രാഷ്ട്രീയമുണ്ടാവാൻ പാടില്ല. ഞങ്ങൾ മതത്തെ പബ്ലിസിറ്റിക്കുവേണ്ടി ഉപയോഗിക്കാറില്ല. ആരും ആവശ്യപ്പെടാതെതന്നെ, മുസ്റെ വകുപ്പിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാൻ ഞങ്ങൾ നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ മറ്റുള്ളവരിൽനിന്ന് കോൺഗ്രസിന് പാഠം പഠിക്കേണ്ടതില്ലെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.