കുക്കർ ബോംബ് സ്ഫോടനക്കേസ്: കുറ്റപത്രം സമർപ്പിച്ചു

മംഗളൂരു: ഓട്ടോറിക്ഷ യാത്രക്കാരന്റെ കൈയിലെ കുക്കർ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ രണ്ടു പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചു. മുഹമ്മദ് ശാരിഖ്, സെയ്ദ് ശാരിഖ് എന്നിവർക്കെതിരെയാണ് പ്രത്യേക എൻ.ഐ.എ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2022 നവംബർ 19നാണ് മംഗളൂരുവിൽ പുരുഷോത്തമ പൂജാരിയുടെ ഓട്ടോറിക്ഷയിൽ സ്‌ഫോടനം നടന്നത്. ഓട്ടോ കങ്കനാടി പൊലീസ് പരിധിയിൽ എത്തിയപ്പോൾ യാത്രക്കാരൻ മുഹമ്മദ് ശാരിഖിന്റെ കൈയിൽ നിന്ന് കുക്കർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേത്തുടർന്ന് ശാരിഖിനെ നവംബർ 23ന് അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Cooker bomb blast case-Chargesheet submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.