ബംഗളൂരു: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരെയുള്ള സി.ബി.ഐ നടപടികൾക്കുള്ള സ്റ്റേ ഹൈകോടതി നീട്ടി.
ഏപ്രിൽ ആറുവരെ കേസിൽ തുടർനടപടികൾ പാടില്ലെന്ന് സിംഗിൾ ബെഞ്ച് ഇടക്കാല സ്റ്റേ ഉത്തരവ് നീട്ടി പറഞ്ഞു. തന്നെ വിചാരണ നടത്താൻ അനുമതി നൽകിയതിനെതിരെയും വിചാരണ നടപടികൾ നീട്ടണമെന്നും ആവശ്യപ്പെട്ട് ശിവകുമാർ നൽകിയ ഹരജിയിൽ എതിർപ്പറിയിക്കാൻ കർണാടക സർക്കാറിന് കോടതി ഏപ്രിൽ ആറുവരെ സമയം നൽകുകയും ചെയ്തു.
2020ലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയതോടെ ശിവകുമാറിനെതിരെ സി.ബി.ഐ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.