ടോൾ ബൂത്തിലെ ആക്രമണ ദൃശ്യം
ബംഗളൂരു: ബി.ജെ.പി നേതാവിന്റെ മകനും സുഹൃത്തുക്കളും ടോൾ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വ്യാഴാഴ്ച കന്നോളിയിലാണ് സംഭവം. ബി.ജെ.പി നേതാവ് വിജു ഗൗഡ പട്ടീലിന്റെ മകനായ സ്മാർത്ത ഗൗഡയും സുഹൃത്തുക്കളും വിജയപുര കലബുറഗി ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ ടോൾ ബൂത്തിലെത്തിയ സംഘത്തോട് ബിൽ അടക്കാൻ ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് താൻ ആരാണെന്ന് അറിയില്ലേയെന്നും ബി.ജെ.പി നേതാവ് വിജു ഗൗഡ പട്ടീലിന്റെ മകനാണെന്നും സ്മാർത്ത ഗൗഡ പറഞ്ഞു.
ഏത് വിജു ഗൗഡ എന്ന് ജീവനക്കാരന്റെ ചോദ്യത്തിന് സംഘം വണ്ടിയിൽനിന്നിറങ്ങി അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുന്നതാണ് വിഡിയോ ദൃശ്യം. ടോൾ ബൂത്തിലെ മറ്റു ജീവനക്കാർ സംഘത്തെ തടഞ്ഞു. ടോൾ ബൂത്ത് ജീവനക്കാരൻ സംഗപ്പക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.