ബംഗളൂരു: 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ തെറ്റായ നയങ്ങളെ വിമർശിക്കാമെന്നും എന്നാൽ അവർ വാഗ്ദാനം ചെയ്ത അഞ്ചിന പദ്ധതികളെ ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയായി കണക്കാക്കാനാവില്ലെന്നും കർണാടക ഹൈകോടതി. ചാമരാജ് പേട്ട് എം.എൽ.എ സമീർ അഹമ്മദിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ശശാങ്ക് ജെ. ശ്രീധർ എന്ന വ്യക്തി സമർപ്പിച്ച ഹരജി തള്ളിക്കൊണ്ട് നടത്തിയ വിധിപ്രസ്താവത്തിലാണ് കോടതി ഇങ്ങനെ പറഞ്ഞത്.
കോൺഗ്രസ് പാർട്ടി അവതരിപ്പിച്ച അഞ്ചിന പദ്ധതികൾ സാമൂഹിക ക്ഷേമം മുൻനിർത്തിയുള്ളതാണ്. ഈ പദ്ധതികൾ എങ്ങനെയാണ് സംസ്ഥാനത്തെ പാപ്പരാക്കുകയെന്ന് മറ്റു പാർട്ടികൾ തെളിയിക്കണം. സന്ദർഭങ്ങൾക്കനുസരിച്ച് ഇവയെ തെറ്റായി വ്യാഖ്യാനിക്കാൻ കഴിയും. പക്ഷേ, അവയെ അഴിമതിയെന്ന് വിളിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഇത്തരം പദ്ധതികൾ പ്രയോജനകരമാണോ അതോ കേവലം സൗജന്യമെന്ന പേരിൽ വിതരണം ചെയ്യാനുള്ള പദ്ധതികളാണോ, ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ വോട്ടർമാർ പരിശോധിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.