* പടം: Mark list- അശോകിന്റെ മാർക്ക് ലിസ്റ്റ്
ബംഗളൂരു: ബെല്ലാരി സെൻട്രൽ ജയിലിൽ കഴിയുന്ന ജീവപര്യന്തം തടവുകാരൻ രണ്ടാം പി.യു.സി പരീക്ഷ വിജയകരമായി പാസായി.
ജയിൽ സുരക്ഷ അകമ്പടിയോടെ പരീക്ഷ എഴുതിയ എസ്. അശോക് കുമാർ 600 ൽ 481 മാർക്ക് നേടി-80.1 ശതമാനം. തടവുകാരന്റെ നേട്ടം ജയിൽ ഡിജിപി അലോക് കുമാർ തന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിൽ പങ്കിട്ടു. ജീവപര്യന്തം തടവുകാരന് പരീക്ഷയിൽ 80 ശതമാനത്തിലധികം സ്കോർ ലഭിച്ചത് കാണുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു, ജയിലിന്റെ മതിലുകൾ മെച്ചപ്പെട്ട ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളെ കീഴടക്കിയിട്ടില്ല എന്ന് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു ഡിജിപി കുറിച്ചു. അശോകിന്റെ റിസൽറ്റ് ഷീറ്റും അലോക് കുമാർ തന്റെ പോസ്റ്റിൽ പങ്കുവെച്ചു. കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) 2026 ലെ രണ്ടാം പിയുസി ഫലം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. എല്ലാ സ്ട്രീമുകളിലുമായി ആകെ 6,32,200 വിദ്യാർഥികൾ പരീക്ഷ എഴുതി.അതിൽ 5,46,698 പേർ വിജയിച്ചു, മൊത്തം വിജയശതമാനം 86.48.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.